റിയാദ്: റിയാദിലെ നൃത്തവിദ്യാലയമായ ചിലങ്ക 19ാം വാർഷികാഘോഷം സംഘടിപ്പിച്ചു. 'നൃത്തോത്സവ് 2023' എന്ന പേരിൽ എക്സിറ്റ് 30ലെ അമിക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ സൗദിയിലെ ശ്രീലങ്കൻ അംബാസഡർ പി.എം. ഹംസ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന നൃത്തോത്സവത്തിൽ വിവിധ ഇനങ്ങളിലായി 80ഓളം കുട്ടികൾ പങ്കെടുത്തു. 65ഓളം കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തി.
ശാസ്ത്രീയ നൃത്തരൂപങ്ങൾക്കു പുറമെ ഒപ്പനയും സിനിമാറ്റിക് നൃത്തങ്ങളും അരങ്ങേറി. കൊച്ചുകുട്ടികൾ അവതരിപ്പിച്ച യോഗ ഡാൻസ് ശ്രദ്ധേയമായി. അലക്സ് കൊട്ടാരക്കര, ദീപക്, രഘുനാഥ് പറശ്ശിനിക്കടവ്, വല്ലി ജോസ് തുടങ്ങിയവർ പങ്കെടുത്തു. നൃത്തവിദ്യാർഥികളുടെ രക്ഷിതാക്കളുടെ പ്രതിനിധിയായി മധുസൂദനൻ ചടങ്ങിൽ സംസാരിച്ചു. ശബാന അൻഷാദ്, പവിത്രൻ, അഭിനിത് ബാബു, അഭിനന്ദ ബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജസ്റ്റീന ലിനു വയലിനിൽ വായിച്ച ഗാനം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മധു, സുകേഷ്, സൂരജ്, സുജിത്, ഹരികൃഷ്ണൻ, റിജു, നിവേദ്, ശ്രീകുമാർ, ബിജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റൈഷ മധു, ശ്രീഷ സുകേഷ്, നീതു ലാൽ, സ്മിത സൂരജ് എന്നിവർ കുട്ടികളെ അണിയിച്ചൊരുക്കി. ഷമാൽ, സുകേഷ്, രൂപേഷ് എന്നിവർ രംഗ സജ്ജീകരണം നടത്തി. പ്രവീൺ സാങ്കേതികവും റസാഖ് ശബ്ദനിയന്ത്രണവും കൈകാര്യം ചെയ്തു. ഗിരിജൻ സ്വാഗതവും അവതാരകൻ കൂടിയായ സജിൻ നിഷാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.