ജിദ്ദ: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിലെ ആദ്യഘട്ട ശുചീകരണ ജോലികൾ ആരംഭിച്ചു. ഹാജിമാർക്കായി പുണ്യസ്ഥലങ്ങൾ തയാറാക്കുന്നതിനും ഭൂപ്രതലങ്ങൾ നിരപ്പാക്കുന്നതിനും ശുചീകരിക്കുന്നതിനുമുള്ള ആദ്യഘട്ട ജോലികളാണ് മക്ക നഗരസഭ ആരംഭിച്ചത്. ഇതിനായി നിരവധി തൊഴിലാളികളെയാണ് നിയോഗിച്ചത്. പുണ്യസ്ഥലങ്ങളിലെ തെരുവുകളിലും അവയിലേക്കുള്ള വഴികളിലും തൂത്തുവാരലും വൃത്തിയാക്കലും തുടരുകയാണ്. പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ പദാർഥങ്ങൾ ഉപയോഗിച്ചാണ് ശുചീകരണ ജോലികൾ നടക്കുന്നത്. ഹജ്ജ് സീസണിനായുള്ള പ്രവർത്തന പദ്ധതികളിൽ പുണ്യസ്ഥലങ്ങൾ ഒരുക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ആദ്യഘട്ട ശുചീകരണ ജോലികളെന്ന് മക്ക മുനിസിപ്പാലിറ്റി മേയർ എൻജി. മുഹമ്മദ് ബാഹാരിസ് പറഞ്ഞു. പദ്ധതിയിൽ പുണ്യസ്ഥലങ്ങൾ മുഴുവൻ ഉൾപ്പെടും. മുനിസിപ്പാലിറ്റി ആവശ്യമായ എല്ലാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1,379 മാലിന്യ കംപ്രഷൻ പെട്ടികളും 138 ഭൂഗർഭ സംഭരണശാലകളും സജ്ജീകരിച്ചതിലുൾപ്പെടും. ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിലേക്ക് ശുചീകരണ വാഹനങ്ങൾ എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്ത് താൽക്കാലികമായി മാലിന്യം സംഭരിക്കുന്നതിനാണ് ഇത്രയും ഭൂഗർഭ സംഭരണശാലകൾ ഒരുക്കിയിരിക്കുന്നത്. ഒമ്പത് വലിയ കംപ്രസർ ട്രെയിലറുകൾ, 530 വ്യത്യസ്ത വലുപ്പത്തിലുള്ള ഉപകരണങ്ങൾ, മാലിന്യം നിക്ഷേപിക്കുന്നതിന് 65,000 പെട്ടികൾ എന്നിവയും ഒരുക്കിയിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.