റിയാദ്: അസുഖബാധിതനായ മലയാളിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു. റിയാദിന് സമീപം ദുർമ മുനിസിപ്പാലിറ്റിയിൽ 20 വർഷമായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഖാലിദാണ് ദുർമ കെ.എം.സി.സിയുടെ സഹായത്തോടെ നാടണഞ്ഞത്. രണ്ടുവർഷത്തിൽ കൂടുതലായി നാട്ടിൽ പോയി വന്നിട്ട്. അതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ മൂർച്ഛിക്കുകയും റിയാദ് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് യാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
നാട്ടിൽ കൊണ്ടുപോകുന്നതുവരെ ശുമൈസി ആശുപത്രിയിൽ ഒപ്പംനിന്ന് പരിചരണം നൽകിയത് ദുർമ കെ.എം.സി.സി ജനറൽ സെക്രട്ടറി മാനു എടപ്പലമായിരുന്നു. മുസാഹ്മിയ കെ.എം.സി.സിയുടെ ആബിദ് കോട്ടക്കൽ, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ബാവ കോഡൂർ, പി. മുഹമ്മദ്, എ. വാപ്പു, ഷൗക്കത്ത് തുടങ്ങിയവരും സഹായത്തിനായി കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.