ജിദ്ദ: ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന കടകൾക്കാവശ്യമായ നിബന്ധനകളെല്ലാം പാലിച്ച് പദവി ശരിയാക്കാൻ അനുവദിച്ച കാലയളവ് മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രാലം ഒരു വർഷത്തേക്ക് നീട്ടി. ഡിസംബർ ഒമ്പത് വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. മൂന്ന് ഘട്ടങ്ങളിലായാണ് ഗ്യാസ് സിലിണ്ടർ കടകളുടെ പദവികൾ ശരിക്കേണ്ടതെന്നും നിലവിലെ സമയപരിധി അടുത്ത വർഷം നവംബർ 29ന് അവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കടകൾക്കുള്ള വ്യവസ്ഥകൾ:
1. എല്ലാ തരത്തിലും വലിപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കാണിക്കുന്ന ബോർഡ് സ്ഥാപിക്കണം, 2. കടയുടെ മുമ്പിൽ ബോർഡ് സ്ഥാപിക്കണം, 3. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്ന സ്ഥലം അഗ്നി പ്രതിരോധശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് മറക്കണം, 4. വാൽവ് മുകളിൽ വരും വിധം സിലിണ്ടറുകൾ എപ്പോഴും കുത്തിനിറുത്തണം (സിലിണ്ടറുകൾ കിടത്തരുത്), 5. നിറച്ചതും ശൂന്യവുമായ സിലിണ്ടറുകൾ വെവ്വേറെ വെക്കാൻ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണം, 6. സിലിണ്ടർ ഉരുട്ടുകയോ വലിച്ച് നീക്കുകയോ ചെയ്യരുത്, 7. സിലിണ്ടറുകൾ കൊണ്ടുപോകാൻ ചെറിയ വാഹനങ്ങൾ ഒരുക്കണം. ഈ നിബന്ധനകൾ പാലിച്ചാണ് കടകൾ നിയപരമായ പദവി ശരിയാക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.