ജിദ്ദ: സൗദിയിൽ ആഗോള ഡിജിറ്റൽ എക്സ്പോയും (ലീപ്) സമ്മേളനവും എല്ലാവർഷവും നടത്താൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിർദേശം. വിവരസാങ്കേതിക, ആശയവിനിമയ വിദ്യാമന്ത്രി എൻജി. അബ്ദുല്ല അൽസവാഹയാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ നടന്ന 'ലീപ് 2022' സമ്മേളനം വൻ വിജയമായിരുന്നു. കിരീടാവകാശിയുടെ പിന്തുണയും മാർഗനിർദേശവും ഉൾക്കൊണ്ട് രാജ്യത്തെ ഡിജിറ്റൽ തലസ്ഥാനമാക്കി റിയാദിനെ മാറ്റാനായി. ലീപ് സമ്മേളനം ഒരു വാർഷിക സമ്മേളനമായിരിക്കണമെന്ന് കിരീടാവകാശി നിർദേശിച്ചിട്ടുണ്ട്.
'ലീപ് 2023' സമ്മേളനത്തിൽ കാണാമെന്ന് ട്വിറ്ററിലൂടെ മന്ത്രി കുറിച്ചു. വിഷൻ 2030ന്റെ ഭാഗമായാണ് റിയാദ് ലീപ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ സാമൂഹികവും സാംസ്കാരികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആഗോള സാങ്കേതിക സമൂഹത്തെ ഒരു മേൽക്കൂരക്ക് കീഴിൽ കൊണ്ടുവരുന്നതായിരുന്നു റിയാദിൽ നടന്ന സമ്മേളനം.
ഈ മാസം ഒന്ന് മുതൽ മൂന്ന് വരെ റിയാദിൽ നടന്ന സമ്മേളനത്തിൽ ഭാവിയിലെ സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക സംരംഭകത്വം എന്നിവയെ പിന്തുണക്കുന്നതിനായി 6.4 ദശകോടി ഡോളറിന്റെ നിക്ഷേപങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.