ജിദ്ദ: ഇറക്കുമതി ചെയ്യുന്നതടക്കമുള്ള മാംസവിഭവങ്ങളും അവയുടെ ഉല്പന്നങ്ങളുമടക്കമുള്ള മുഴുവന്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.
ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യോല്പന്നങ്ങളുടെ ഒരു പട്ടികതന്നെ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിന്‍, കൊളാജന്‍, വിവിധതരം ചീസുകള്‍ നിര്‍മിക്കുന്ന അനിമല്‍ റെനെറ്റ്, അനിമല്‍ ഓയില്‍, കൊഴുപ്പ് തുടങ്ങിയ ഭക്ഷ്യോൽപന്നങ്ങള്ക്കെല്ലാം ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ഹലാല്‍ ലോഗോയോ അടയാളമോ മാത്രമുണ്ടായാല്‍ മതിയാകില്ല. മറിച്ച് കൃത്യമായ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് രേഖതന്നെ ഇതിന് ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ ഒന്നു മുതല്‍ നിയമം കര്‍ശനമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.