ജിദ്ദ: സൗദി അറേബ്യക്ക് നേരെ വീണ്ടും യമനിലെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമം. വ്യാഴാഴ്ച രാവിലെയും വൈകീട്ടുമാണ് ഖമീസ് മുശൈത് ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോണുകളും മിലൈസുകളും അയച്ചതെന്ന് യമൻ സംഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഡ്രോണും മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് സംഖ്യസേന തകർത്തു പരാജയപ്പെടുത്തി.
രാവിലെയാണ് ആയുധം നിറച്ച ഡ്രോൺ വിമാനം അയച്ചത്. വൈകീട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകളും അയച്ചു. ഖമീസ് മുശൈത്തിലെ സിവിലിയന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വക്താവ് പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ച് ഇറാൻ സഹായത്തോടെ ഹൂതി തീവ്രവാദികൾ മനപൂർവവും ആസൂത്രിതവുമായി സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമം തുടരുകയാണ്. നിരന്തരമുള്ള ആക്രമണ ശ്രമം പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. യമനിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമത്തെ അട്ടിമറിക്കലാണിത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് അനുസൃതമായി ഹൂതികളുടെ ആക്രമണ ശ്രമങ്ങൾക്കെതിരെ സംഖ്യസേനയുടെ തിരിച്ചടി തുടരുമെന്നും വക്താവ് പറഞ്ഞു.
ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി. സെക്രേട്ടറിയേറ്റ് ശക്തമായി അപലപിച്ചു. സൗദിയിലെ ഖമീസ് മുശൈത് നഗരത്തിലെ സിവിലിയന്മാരെയും വസ്തുക്കളെയും ആസൂത്രിതമായി ലക്ഷ്യമിട്ടുള്ളതാണ് ആക്രമണ ശ്രമമെന്ന് ഒ.െഎ.സി വ്യക്തമാക്കി. ഹൂതികളുടെ ശത്രുതാപരവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സംഖ്യസേന നടത്തുന്ന ശ്രമങ്ങൾ ഒ.െഎ.സിയുടെ എല്ലാ പിന്തുണയുണ്ടാകുമെന്ന് സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.