റിയാദ്: സൗദി ‘വിഷൻ 2030’ന് അനുസൃതമായി പ്രഖ്യാപിച്ച ലുലുവിെൻറ വിപുലീകരണ പദ്ധതികൾ 2027ൽ പൂർത്തിയാക്കുമെന്ന് ലുലു ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫ് അലി പറഞ്ഞു. റിയാദിൽ പുതിയ ലുലു ഹൈപർമാർക്കറ്റിെൻറ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 100 ലുലു ഹൈപർമാർക്കറ്റുകൾ എന്ന ലക്ഷ്യം 2027ഓടെ പൂർത്തിയാകും. സൗദി അറേബ്യയുടെ എല്ലായിടത്തും ലുലുവിെൻറ സാന്നിദ്ധ്യം അതോടെ യാഥാർഥ്യമാകും.
ലുലുവിനെ കാത്തിരിക്കുകയാണ് എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങൾ. തെക്കൻ പ്രവിശ്യയായ അബഹയിൽ ലുലു എത്തിയപ്പോൾ സ്വദേശികളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിരകാലമായ ഒരു ആവശ്യം പൂവണിഞ്ഞതു പോലെയായിരുന്നു അവരുടെ പ്രതികരണങ്ങൾ. സ്വദേശികളും വിദേശികളുമടങ്ങുന്ന മുഴുവൻ രാജ്യവാസികളുടെ ഇടയിലും ലുലുവിന് നല്ല സ്വീകാര്യതയാണ്. നല്ല നിക്ഷേപാന്തരീക്ഷമാണ് സൗദി അറേബ്യയിലുള്ളത്.
ദീർഘദർശിത്വവും ഉദാരസമീപനവുമുള്ള ഭരണാധികാരികളാൽ രാജ്യം അനുദിനം അഭിവൃദ്ധിയിലേക്ക് കുതിക്കുകയാണ്. അതുകൊണ്ടാണ് സൗദിയിൽ കൂടുതൽ നിക്ഷേപിക്കാൻ എനിക്ക് ധൈര്യവും താൽപര്യവുമുണ്ടാകുന്നത്. സൗദിയിലേക്ക് സംരംഭകരായി കടന്നുവരാൻ ആഗ്രഹിക്കുന്ന വിദേശനിക്ഷേപകരോടെല്ലം പറയാനുള്ളത്, ഈ രാജ്യത്തെ സമ്പദ് രംഗം വളരെ സ്ട്രോങ്ങാണ്, ഇവിടുത്തെ വിപണി വളരെ ഊർജസ്വലവും ചലനാത്മകവുമാണ്, ധൈര്യമായി കടന്നുവന്നോളൂ എന്നാണ്. ഞാൻ വീണ്ടും വീണ്ടും ഇവിടെ നിക്ഷേപിക്കാൻ കാട്ടുന്ന താൽപര്യം തന്നെയാണ് അതിനുള്ള തെളിവും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.