തബൂക്ക് ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യാഉത്സവ്’ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു
തബൂക്ക്: ഇന്ത്യ - സൗദി വാണിജ്യ ബന്ധത്തിെൻറയും സാംസ്കാരിക വിനിമയത്തിെൻറയും ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് തബൂക്കിൽ അരങ്ങേറിയ ‘ഇന്ത്യാഉത്സവി’ന് ലുലു ഹൈപ്പർ മാർക്കറ്റ് ആതിഥേയത്വം വഹിച്ചു. വർണപകിട്ടാർന്ന ചടങ്ങിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, തബൂക്ക് ചേമ്പർ ഓഫ് കോമേഴ്സ് അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അൽകമാലി അൽ അൻസി, ഇന്ത്യൻ എംബസി കോൺസുലർ മനുസ്മൃതി, പോട്ടോക്കോൾ ഓഫീസർ നിയാസ് അഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കൂടാതെ സ്വദേശികളും വിദേശികളുമായി നിരവധി അതിഥികളും പങ്കെടുത്തു.
ലുലു സൗദി ഹൈപ്പർ മാർക്കറ്റ് ഈസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ മൊയ്‌സ് നൂറുദ്ദീൻ ദുങ്കർ പർവാല, തബുക്ക് റീജനൽ മാനേജർ ഷാജി ഹമീദ് എന്നിവരും മേഖലയിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളും പരമ്പരാഗത അറബ്, ഇന്ത്യൻ വേഷവിധാനവുമായി മുഖ്യാതിഥിയെ വരവേറ്റു.
‘പർപ്പിൾ കാർപെറ്റ്’ സ്വീകരണത്തിന് ശേഷം ഗേറ്റ് റിബൺ മുറിച്ചാണ് ഇന്ത്യൻ അംബാസഡർ, ‘ഇന്ത്യാഉത്സവി’െൻറ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ ഉത്പന്നങ്ങളുടെ വൈവിദ്ധ്യമാർന്ന പ്രദർശനവും ശ്രദ്ധേയമായി. ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളിൽ പ്രധാനമായ ഫ്രഷ്ഫുഡ് ഏരിയ ഏറെപ്പേരെ ആകർഷിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് വഴി 11,100 ഇനം ഇന്ത്യൻ ഉത്പന്നങ്ങളാണ് സൗദിയുടെ വിവിധ ലുലു ശാഖകളിൽ എത്തുന്നത്. ഇന്ത്യൻ സംസ്കാരത്തോടൊപ്പം ഇന്ത്യൻ ഭക്ഷ്യഉത്പന്നങ്ങളുടെ പ്രചാരണവും പ്രമോഷനും ലക്ഷ്യമാക്കിയുള്ള ലുലുവിെൻറ സേവനങ്ങളെ അംബാസഡർ എടുത്തുപറഞ്ഞു പ്രശംസിച്ചു. മൊയ്‌സ് നൂറുദീൻ ദുങ്കർപർവാല ചടങ്ങിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.