മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് അക്ഷരം വായന വേദി ജിദ്ദയിൽ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ പണ്ഡിതനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും ‘ആടുജീവിതം’ സിനിമയുടെ ലാംഗ്വേജ് കൺസൾട്ടൻറും ജിദ്ദയിലെ മുൻ മാധ്യമ പ്രവർത്തകനുമായ മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് അക്ഷരം വായന വേദിയുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി.
കെ.ടി. അബൂബക്കർ പൊന്നാട അണിയിച്ചു. സിനിമ മേഖലയിൽ സമൂഹത്തിൽ നന്മ പ്രചരിപ്പിക്കാൻ സാധിക്കുന്ന ഒരുപാട് സാധ്യതകൾ ഉണ്ടെന്നും പുതുതലമുറ അതിന്റെ നല്ല വശങ്ങൾ ഉപയോഗപ്പെടുത്താൻ മുന്നോട്ട് വരണമെന്നും മൂസക്കുട്ടി വെട്ടിക്കാട്ടിരി സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ ആവശ്യപ്പെട്ടു. തങ്ങളുടെ ആശയവും കാഴ്ചപ്പാടും അവതരിപ്പിക്കുവാനുള്ള നല്ല വേദിയാണ് ദൃശ്യാവിഷ്കാരം എന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതം സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചു.
അക്ഷരം രക്ഷാധികാരി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരകുണ്ട്, മൂസക്കുട്ടി വെട്ടിക്കാട്ടിരിയെ സദസ്സിന് പരിചയപ്പെടുത്തി. കെ.ടി.എ. മുനീർ, മോഹൻ ബാലൻ, സലാഹ് കാരാടൻ, അബ്ദുള്ള മുക്കണ്ണി, ഡോ. ഇന്ദു, നസീർ വാവക്കുഞ്ഞു, ഹനീഫ പാറക്കൽ, അമീർ ചെറുകോട്, നൗഷാദ് ചാത്തല്ലൂർ, ബഷീർ കാളികാവ്, ആലുങ്ങൽ ചെറിയ മുഹമ്മദ്, നൗഷാദ് നിടോളി, അബ്ദുൽ മജീദ് വേങ്ങര തുടങ്ങിയവർ സംസാരിച്ചു.
ഹകീം പാറക്കൽ, കോയിസ്സൻ ബീരാൻ, മൻസൂർ വയനാട്, മുഹമ്മദലി പട്ടാമ്പി, മുഹമ്മദലി ഓവുങ്ങൽ, അബ്ദുറഹീം ഒതുക്കുങ്ങൽ, മുഹമ്മദ് ബൈജു, തമീം മമ്പാട്, ജാഫറലി പാലക്കോട്, മുഹമ്മദ് ബാവ, ഇബ്രാഹിം ശംനാട്, എൻജി. ഇർഷാദ്, റഷീദ് അമീർ, നൗഷാദ് താഴത്തെവീട്ടിൽ, പി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. കെ.എം. അനീസ് സ്വാഗതവും സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു. അബൂ ത്വാഹിർ ഖിറാഅത്ത് നടത്തി. സൈനുൽ ആബിദീൻ, റിയാസ് കണ്ണൂർ, ഹംസ എലാന്തി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.