ദമ്മാം: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 74ാം വാർഷിക ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഭാരത സ്വാതന്ത്ര്യം മുക്കാൽ നൂറ്റാണ്ടിലേക്ക്' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ലോകം ദർശിച്ച ഏറ്റവും വലിയ മതേതര ജനാധിപത്യ സംഹിതയിലധിഷ്ഠിതമായ സഹിഷ്ണുതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിെൻറയും ഇടമായിരുന്ന ഭാരതീയ പൈതൃകം ഫാഷിസത്തിെൻറ കിരാത കരങ്ങളാൽ വർഗീയതയുടെയും അസഹിഷ്ണുതയുടെയും കരിനിഴൽ വീഴ്ത്തിയത് ആശങ്കജനകമാണെന്ന് വെബിനാർ അഭിപ്രായപ്പെട്ടു.
പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ അവകാശങ്ങൾ തിരസ്കരിക്കപ്പെടുന്ന സമീപകാല സാഹചര്യത്തെ ജനാധിപത്യ പ്രക്രിയയിലൂടെ തിരിച്ചുപിടിക്കാൻ ഫാഷിസ്റ്റ് വിരുദ്ധ പ്രതിപക്ഷ ഇടപെടൽ ആവശ്യമാണെന്നും ഇതിനായി വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ തങ്ങളുടെ കടമ നിർവഹിക്കണമെന്നും വെബിനാറിൽ സംസാരിച്ച കിഴക്കൻ പ്രവിശ്യയിലെ വിവിധ സംഘടന പ്രതിനിധികളായ കെ.എം. ബഷീര്‍, ബിജു കല്ലുമല, അബ്ദുല്‍ മജീദ് കൊടുവള്ളി, സവാദ് ഫൈസി വര്‍ക്കല, അജ്മല്‍ മദനി വാണിമേൽ എന്നിവർ അഭിപ്രായപ്പെട്ടു. സക്കീര്‍ അഹമ്മദ് കൈപക്കൽ ഉദ്ഘാടനം നിർവഹിച്ചു. സൗദി കെ.എം.സി.സി ഓഡിറ്റർ യു.എ. റഹീം മുഖ്യപ്രഭാഷണം നിർവഹിച്ചു.
കാദര്‍ വാണിയമ്പലം വിഷയാവതരണം നടത്തി. പ്രവിശ്യാ കെ.എം.സി.സി ഭാരവാഹികളായ ഖാദി മുഹമ്മദ് കാസർകോട്, സിദ്ദീഖ് പാണ്ടികശാല, അസീസ് എരുവാട്ടി, സലിം പാണമ്പ്ര, സലിം അരീക്കാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി ഫാസ് റഹ്മാന് കാരയാട്, സിറാജ് ആലുവ, ശംസുദ്ദീന്‍ പള്ളിയാളി, അഷ്റഫ് ഗസാല്‍, ബഷീര്‍ ബാഖവി പറമ്പില്‍ പീടിക, സാദിഖ് കുട്ടമശ്ശേരി, ഹബീബ് ബാലുശ്ശേരി, മഹമൂദ് പുക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസാര്‍ കോടമ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.