റിയാദ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
നയതന്ത്ര സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള എല്ലാ അക്രമങ്ങളെയും സൗദി അറേബ്യ തള്ളിപ്പറയുന്നു. ഇത് അന്താരാഷ്ട്ര നയതന്ത്ര, പ്രതിരോധ നിയമങ്ങളുടെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റും ഡമാസ്കസിലെ ഇറാന്റെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു.
1961ലെ വിയന്ന കൺവെൻഷൻ ഓൺ ഡിപ്ലോമാറ്റിക് റിലേഷൻസ്, നയതന്ത്ര ദൗത്യങ്ങളുടെ പവിത്രത സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവയുടെ ലംഘനമാണ് ഈ ആക്രമണമെന്ന് ജനറൽ സെക്രട്ടേറിയറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.