കേളി മലാസ് ഏരിയയിലെ ജരീർ, റൗദ ഏരിയയിലെ നഹ്ദ യൂനിറ്റുകളുടെ പുതിയ ഭാരവാഹികൾ

കേളി ജരീർ, നഹ്ദ യൂനിറ്റ് സമ്മേളനങ്ങൾ സമാപിച്ചു

റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ 11ാമത് കേന്ദ്രസമ്മേളനത്തിന്‍റെ ഭാഗമായി മലസ് ഏരിയ ജരീർ യൂനിറ്റ്, റൗദ ഏരിയ നഹ്ദ യൂനിറ്റ് സമ്മേളനങ്ങൾ സമാപിച്ചു. ഹരിദാസ് നഗറിൽ നടന്ന ജരീർ യൂനിറ്റ് സമ്മേളനം കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം നൗഫൽ പൂവക്കുറിശ്ശി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ദാസൻ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുകുന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ റഫീഖ് വരവ്-ചെലവു കണക്കും കേന്ദ്ര ട്രഷറർ സെബിൻ ഇക്ബാൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂനിറ്റ് സെക്രട്ടറി മുകുന്ദൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. രാധാകൃഷ്ണൻ രക്തസാക്ഷിപ്രമേയവും ബിജിത്ത് കേശവൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. റിജോഷ് രാജൻ, സനീഷ് എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. സിറാജ്, സുനിൽ, മുഹമ്മദ് അഷ്റഫ്, ഫിറോസ് തയ്യിൽ, നസീർ മുള്ളൂർക്കര, ഉമർ, റിയാസ്, ഇ.കെ. രാജീവൻ, അൻവർ എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് ദാസൻ കൃഷ്ണൻ, സെക്രട്ടറി സുജിത്ത് വി.എം, ട്രഷറർ ബിജിത്ത് കേശവൻ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സുജിത്ത് സ്വാഗതവും വി.എം. സുജിത്ത് നന്ദിയും പറഞ്ഞു. അബ്ദുൽ അസീസ് നഗറിൽ നടന്ന നഹ്ദ യൂനിറ്റ് സമ്മേളനം കേന്ദ്ര റൗദ ഏരിയ കമ്മിറ്റി അംഗം സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് വൈസ് പ്രസിഡന്‍റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. ജോയന്‍റ് സെക്രട്ടറി രണൻ കമലൻ പ്രവർത്തന റിപ്പോർട്ടും ജോയന്‍റ് ട്രഷറർ അഹമ്മദുൽ കബീർ വരവ്-ചെലവ് കണക്കും ഏരിയ സെക്രട്ടറി കാഹിം ചേളാരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും റൗദ രക്ഷാധികാരി കമ്മിറ്റി കൺവീനറുമായ ജോഷി പെരിഞ്ഞനം, രണൻ കമലൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.

സുധീർ, അഹമ്മദുൽ കബീർ, ബവേഷ് കുമാർ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. സജാദ്, ബിജി തോമസ്, സുനിൽ സുകുമാരൻ, ഉല്ലാസൻ, പി.പി. സലീം, കെ.കെ. ഷാജി, ശ്രീകുമാർ വാസു എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് രണൻ കമലൻ, സെക്രട്ടറി അഭിലാഷ്, ട്രഷറർ അനൂപ്, ജോയന്‍റ് ട്രഷറർ ബവേഷ് കുമാർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സംഘാടക സമിതി കൺവീനർ സുധീർ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli Jarir and Nahda unit meetings concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.