കേളി അൽഖർജ് ഏരിയയിലെ മലഫ്, ബത്ഹ ഏരിയയിലെ മർഗബ് യൂനിറ്റുകളുടെ പുതിയ
ഭാരവാഹികൾ
റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ 11ാമത് കേന്ദ്രസമ്മേളനഭാഗമായി അൽഖർജ് ഏരിയയിലെ മലഫ് യൂനിറ്റ്, ബത്ഹ ഏരിയയിലെ മർഗബ് യൂനിറ്റ് സമ്മേളനങ്ങൾ നടന്നു. സി.കെ. രാജു നഗറിൽ നടന്ന മലഫ് യൂനിറ്റ് സമ്മേളനം ഏരിയ ആക്ടിങ് സെക്രട്ടറി ഷബി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സാദിഖ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് ആക്ടിങ് സെക്രട്ടറി ആഷിഖ് ബഷീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ അലി വരവ്-ചെലവുകണക്കും കേന്ദ്ര കമ്മിറ്റി അംഗവും റൗദ രക്ഷാധികാരി കൺവീനറുമായ ജോഷി പെരിഞ്ഞനം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സെൻ ആന്റണി, യൂനിറ്റ് ആക്ടിങ് സെക്രട്ടറി ആഷിഖ് ബഷീർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
ഷിഹാബ് രക്തസാക്ഷിപ്രമേയവും ബഷീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷുക്കൂർ, ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ പ്രസിഡന്റ് സുബ്രഹ്മണ്യൻ, ഏരിയ രക്ഷാധികാരി അംഗം ബാലു വേങ്ങേരി, മണികണ്ഠൻ, ഏരിയ കമ്മിറ്റി അംഗം ഗോപാലൻ എന്നിവർ സംസാരിച്ചു. സാദിഖ് (പ്രസി), ഷുക്കൂർ (സെക്ര), ഷിഹാബ് (ട്രഷ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
മൊയ്തീൻ സ്വാഗതവും ഷുക്കൂർ നന്ദിയും പറഞ്ഞു. സന്ദീപ് നഗറിൽ നടന്ന മർഗബ് യൂനിറ്റ് സമ്മേളനം ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം പി.എസ്.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ബിജു ഉള്ളാട്ടിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജേഷ് ചാലിയാർ വരവുചെലവ് കണക്കും കേന്ദ്രകമ്മിറ്റി അംഗം സെൻ ആന്റണി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ബിജു ഉള്ളാട്ടിൽ, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. പ്രശാന്ത്, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി, ഏരിയ സെക്രട്ടറി പ്രഭാകരൻ, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ, ഏരിയ വൈസ് പ്രസിഡന്റ് കെ.പി. കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം ഉമർ, വിനോദ്, ബിജു തായമ്പത്ത് എന്നിവർ സംസാരിച്ചു. സിജിൻ കൂവള്ളൂർ രക്തസാക്ഷിപ്രമേയവും വിശ്വനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നവാസ്, ഉണ്ണികൃഷ്ണൻ എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു. വിശ്വനാഥൻ (പ്രസി), ബിജു ഉള്ളാട്ടിൽ (സെക്ര), ഗോപിനാഥ് (ട്രഷ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. വിജയകുമാർ സ്വാഗതവും ബിജു ഉള്ളാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.