ലബനാനെ സഹായിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ചേർന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
ജിദ്ദ: ലബനാന് അടിയന്തര ജീവകാരുണ്യ സഹായം എത്തിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.ലബനാനെ സഹായിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭീകരമായ സ് ഫോടനത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിന് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്തേണ്ടതിെൻറ പ്രധാന്യവും വിദേശകാര്യ മന്ത്രി ഉൗന്നിപ്പറഞ്ഞു. ഇതിനകം സഹായങ്ങളുമായുള്ള നാല് വിമാനങ്ങൾ ബൈറൂതിലെത്തിയിട്ടുണ്ട്. സൽമാൻ രാജാവിെൻറ നിർദേശ പ്രകാരമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.