റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല ശിഫ യൂനിറ്റ് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. റിയാദ് ശിഹയിലെ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ശിഫ യൂനിറ്റ് ആക്ടിങ് പ്രസിഡൻറ് ഷൗക്കത്ത് പലേമാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷുക്കൂർ മൂത്തേടം അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലീം കളക്കര, ജില്ല പ്രസിഡൻറ് അമീർ പട്ടണത്ത്, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ അലി ആലുവ, കെ.എം.സി.സി പ്രതിനിധികളായ ഉമർ അമ്മാനത്ത്, ഇബ്രാഹിം ദേശമംഗലം, ശിഫ മലയാളി സമാജം പ്രസിഡൻറ് സാബു പത്തടി, ജില്ല ഭാരവാഹികളായ ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, യൂനിറ്റ് ഭാരവാഹി ബൈജു വഴിക്കടവ് എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ എളിമയും നെഹ്റുവിെൻറ ബുദ്ധികൂർമതയും ഭരണനൈപുണ്യവും ഒത്തുചേർന്ന ഒരു മനുഷ്യസ്നേഹിയെയാണ് മലയാളക്കരക്ക് നഷ്ടപ്പെട്ടതെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി ഷാനവാസ് ഒതായി സ്വാഗതവും കണ്ണൻ പാലക്കാട് നന്ദിയും പറഞ്ഞു.
ജിദ്ദ: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മദീന ഒ.ഐ.സി.സി സംഘടിപ്പിച്ച അനുശോചന യോഗം കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ ജീവിച്ച ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ പ്രവർത്തകർ മാതൃകയാക്കണമെന്നും ഉമ്മൻ ചാണ്ടിയെ പോലെ ഒരാൾ ഇനി പൊതുപ്രവർത്തനരംഗത്ത് ഉണ്ടാകുമോ എന്നുള്ളത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടത്തിനിടയിലൂടെ ജീവിച്ച ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുന്ന സമയത്ത് ജനങ്ങൾ അദ്ദേഹത്തെ വന്ന് കാണുമ്പോൾ അവരുടെ പ്രശ്നങ്ങൾ എന്തെങ്കിലും പരിഹാരമുണ്ടാകും എന്നുള്ള പ്രതീക്ഷയിലായിരുന്നു എന്നും എന്നാൽ ഉമ്മൻ ചാണ്ടിയിൽനിന്ന് ഇനി സഹായഹസ്തം കിട്ടില്ല എന്നറിഞ്ഞിട്ടുപോലും അദ്ദേഹത്തിന്റെ വിലാപയാത്ര കടന്നുപോകുമ്പോൾ വഴിയോരങ്ങളിൽ ഉൾക്കൊള്ളാവുന്നതിൽ അധികവും വന്ന ജനങ്ങളുടെ കണ്ണിൽനിന്ന് പെയ്തിറങ്ങിയ കണ്ണുനീർ തുള്ളികളാണ് ഉമ്മൻ ചാണ്ടിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയെന്നും നിരവധി നന്മകൾ സമൂഹത്തിന് നൽകിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞതെന്നും അബ്ദുൽ മജീദ് കൂട്ടിച്ചേർത്തു.
യോഗത്തിൽ പ്രസിഡൻറ് ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷരീഫ് കാസർകോട്, ഒ.കെ. റഫീഖ്, അഷ്റഫ് ചൊക്ലി, മാഹിൻ മൗലവി, ഷാജി ആദിക്കാട്ട് കുളങ്ങര, നജീബ് പത്തനംതിട്ട, ആദിൽ ചടയമംഗലം, ഹനീഫ അങ്ങാടിപ്പുറം, ഉസ്മാൻ കരുവാരകുണ്ട്, ആസിഫ് അയനിക്കോട്, റഫീഖ് കാടപ്പടി, നൗഷാദ് കണിയാപുരം, അബ്ദുൽ ഖാദർ തിരുവനന്തപുരം, നാസർ വയനാട്, റഫീഖ് കടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ജോയൻറ് സെക്രട്ടറി ഫൈസൽ അഞ്ചൽ സ്വാഗതവും വൈസ് പ്രസിഡൻറ് ബഷീർ പുൽപള്ളി നന്ദിയും പറഞ്ഞു.
ദമ്മാം: ജനഹൃദയങ്ങൾ കീഴടക്കിയ യഥാർഥ ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാഷ്ട്രീയ എതിരാളികളെക്കൊണ്ടുവരെ പറയിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതം മാതൃകയാക്കാൻ എല്ലാ പൊതുപ്രവർത്തകരും ഭരണാധികാരികളും ശ്രമിക്കണമെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.
തനിക്ക് മുന്നിൽ വരുന്ന പ്രശ്നങ്ങളെ സാകൂതം കേൾക്കാനുള്ള മനസ്സും അതിന് പരിഹാരം കണ്ടെത്തിക്കൊടുക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ നേതൃവൈഭവവുമാണ് ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കിയതെന്ന് അനുശോചനയോഗം വിലയിരുത്തി.
കേരള വികസനത്തിനായി അതിവേഗം ബഹുദൂരം ഭരണയന്ത്രം ചലിപ്പിച്ചതിനും സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലിനും കേരളം നൽകിയ പ്രതിഫലമായിരുന്നു ഏവരെയും അമ്പരപ്പിച്ച അന്ത്യയാത്രയെന്നും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചവർ അഭിപ്രായപ്പെട്ടു. ഉറക്കവും വിശ്രമവുമില്ലാതെ ഉമ്മൻ ചാണ്ടി ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഭൗതിക ശരീരം കടന്നുപോയവഴികളിൽ പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ദീർഘമായ മണിക്കൂറുകൾ ഉറക്കമിളച്ച് ലക്ഷക്കണക്കിനാളുകൾ കാത്തിരുന്നത് ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന് നൽകിയ അവാർഡിനെക്കാളും വലിയ അംഗീകാരമായിരുന്നു. കേരള ചരിത്രത്തിൽ ഒരു നേതാവിനും ലഭിക്കാത്ത അവിസ്മരണീയമായ യാത്രയയപ്പിനാണ് കേരളം സാക്ഷ്യംവഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ ഹമീദ്, സിദ്ധീഖ് പാണ്ടികശാല, റഹീം മടത്തറ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ആലിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് നജാത്തി, മുഹ്സിൻ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, പി.കെ. അബ്ദുൽ ഖരീം, ഷംസു കൊല്ലം, നിസാർ മാന്നാർ, ഷിജിലാ ഹമീദ്, ലീന ഉണ്ണികൃഷ്ണൻ, ഹമീദ് വടകര എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.
രമേശ് പാലക്കാട്, അമീറലി കൊയിലാണ്ടി, ആൽബിൻ ജോസഫ്, ഹബീബ് ഏലംകുളം, നൗഷാദ് ഇരിക്കൂർ, റഹ്മാൻ കാരയാട് എന്നിവർ സംബന്ധിച്ചു. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.