റിയാദ്: റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന മഴക്ക് സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി വെളിപ്പെടുത്തി.
രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും ഉൾപ്പെടും. ഈ പ്രവചനം വസന്തകാലത്തെ കാലാവസ്ഥ റിപ്പോർട്ടിന് അനുസരിച്ചാണ് വരുന്നതെന്നും ഏപ്രിൽ മാസവുമായി ഇത് പൊരുത്തപ്പെടുന്നുവെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന മഴയാണ് കാലാവസ്ഥ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
75.2 മില്ലിമീറ്റർ മഴ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ബൽജുറഷിയിലാണെന്ന് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.