ജിദ്ദ: റമദാനിൽ ആളുകളെ മസ്ജിദുന്നബവിയിലേക്കും തിരിച്ചും എത്തിക്കുന്നതിന് മദീനയിൽ 150 ബസുകൾ. മദീന നഗരത്തിലെ ഏഴ് പ്രധാന റോഡുകളിലൂടെയായിരിക്കും ഇത്രയും ബസുകൾ സർവിസ് നടത്തുകയെന്ന് മദീന വികസന അതോറിറ്റി വ്യക്തമാക്കി. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവള സ്റ്റേഷൻ, അൽഹറമൈൻ എക്സ്പ്രസ് ട്രെയിൻ സ്റ്റേഷൻ, അൽഖാലിദിയ സ്റ്റേഷൻ, സയ്യിദ് ശുഹദാഅ് സ്റ്റേഷൻ, അൽആലിയ സ്റ്റേഷൻ, ഇസ്ലാമിക് യൂനിവേഴ്സിറ്റി പാർക്കിങ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും നഗരത്തിെൻറ പടിഞ്ഞാറ് ഡിസ്ട്രിക്റ്റുകളിലെ താമസക്കാർക്ക് സ്പോർട്സ് സിറ്റി സ്റ്റേഷനിൽ നിന്നും സർവിസ് ഉണ്ടാകും. വൈകീട്ട് മൂന്നു മണി മുതലാണ് ആരംഭിക്കുക. വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ പത്ത് മണിക്കായിരിക്കും. തറാവീഹ് കഴിഞ്ഞ ശേഷം ആളുകൾക്ക് മടക്കയാത്രക്കും ബസ് സർവിസുണ്ടാകുമെന്നും മദീന വികസന അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.