ജിദ്ദ: ഗൾഫ് രാജ്യങ്ങളുടെ കൂട്ടത്തിൽ കൊണ്ടുവരാനാണ് സൗദിയും മറ്റു ഗൾഫ് രാജ്യങ്ങളും ശ്രമിക്കുന്നതെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ. അങ്ങനെയൊരു ഗൾഫ് സംവിധാനത്തി‍െൻറ ഭാഗമാകുന്നതോടെ യമനിലെ ജനങ്ങൾക്ക് മറ്റു ഗൾഫ് ജനതയെപ്പോലെ സുരക്ഷയും സ്ഥിരതയും വികസനവും ആസ്വദിക്കാൻ കഴിയുമെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. യമനിലെ വിമത സായുധ സംഘമായ ഹൂതികൾ തീവ്രവാദവും നശീകരണവും ആയുധമാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ്. ഇറാനിയൻ ഭരണകൂടത്തി‍െൻറ അജണ്ടക്ക് എരിയുന്ന വിറകുപോലെയായി യമനിലെ ജനങ്ങൾ. അവിടത്തെ ജനങ്ങൾ ഞങ്ങളിൽനിന്നുള്ളവരാണെന്നും ഞങ്ങൾ അവരിൽനിന്നുള്ളവരാണെന്നും ഞങ്ങൾ ഉറപ്പുനൽകുന്നതായും മന്ത്രി പറഞ്ഞു.

ഞങ്ങൾ എല്ലായ്പ്പോഴും അവരുടെ പക്ഷത്തായിരിക്കുമെന്നും അമീർ ഖാലിദ് ബിൻ സൽമാൻ പറഞ്ഞു. യമൻ മക്കളായ അറബികളെ കബളിപ്പിക്കാനും അവരെ മാരകമായ യുദ്ധത്തിലേക്ക് റിക്രൂട്ട് ചെയ്യാനും ഹൂതികൾ തെറ്റായ വാഗ്ദാനങ്ങളും ആവർത്തിച്ചുള്ള മിഥ്യാധാരണകളും പ്രചരിപ്പിക്കുകയാണ്. യമനിലെ ജ്ഞാനികളും വിവേകശാലികളും ഹൂതികളുടെ നുണകൾ ഉപേക്ഷിക്കുകയും അവരുടെ കൈയേറ്റത്തിൽനിന്ന് തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുകയും വേണം. യമനിലെ സ്വതന്ത്രരായ ജനങ്ങളെ തീവ്രവാദികളായ സായുധരുടെ കരങ്ങളിൽനിന്ന് സംരക്ഷിക്കാനുള്ള സമയമാണിതെന്നും അമീർ ഖാലിദ് ബിൻ സൽമാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi Arabia seeks to bring Yemen under gulf system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.