???????????

ദുരിതങ്ങൾക്കറുതി:  ശ്രീരംഗൻ നാടണഞ്ഞു

റിയാദ്: നാലര മാസത്തെ ദുരിതജീവിതത്തിനുശേഷം ശ്രീരംഗൻ നാടണഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം ചൊവ്വര സ്വദേശി ശ്രീരംഗൻ (47) ആണ് കഴിഞ്ഞദിവസം നാട്ടിലേക്കു തിരിച്ചത്. നാലരമാസത്തോളം ജോലിയും ശമ്പളവും ഇല്ലാതെ ഒറ്റപ്പെട്ടുകഴിയുകയായിരുന്നു. ആരോഗ്യപരമായും മാനസികമായും തളർന്ന ശ്രീരംഗനെ പ്രവാസി സാംസ്കാരിക വേദി പ്രവർത്തകർ ഭക്ഷണസാധനങ്ങൾ നൽകി സഹായിച്ചു. നാട്ടിലേക്കു മടങ്ങുന്നതിനാവശ്യമായ നിയമസഹായങ്ങൾക്ക് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറ് സജീർ പൂന്തുറ നേതൃത്വം നൽകി. 

‘കൂടണയുംവരെ കൂടെയുണ്ട്’ എന്ന പദ്ധതി പ്രകാരം കോവളം എം.എൽ.എ വിൻസൻറിൽനിന്ന് വിമാന ടിക്കറ്റിനുള്ള  തുക ലഭ്യമാക്കുകയും റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരുവനന്തപുരം ജില്ല പ്രവാസികൂട്ടായ്മ (ട്രിവ) ചാർട്ട് ചെയ്ത ഇൻഡിഗോ വിമാനത്തിൽ അയക്കുകയും ചെയ്തു. നാട്ടിലേക്കു മടങ്ങുന്നതുവരെയുള്ള കാര്യങ്ങൾക്ക് സുലൈമാൻ വിഴിഞ്ഞം, അബൂബക്കർ സിദ്ദീഖ്, നിഹ്മത്തുല്ല, സജീർ പൂന്തുറ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.