അബഹ: മുൻ സ്പീക്കർ ജി. കാർത്തികേയെൻറ പേരിലുള്ള ജി.കെ. മെമ്മോറിയൽ ട്രസ്റ്റ്, ആറ്റിങ്ങൽ കെയർ ഹെൽപ് െഡസ്ക് എന്നിവയുടെ സഹകരണത്തോടെ ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി അബഹയിൽനിന്ന് കൊച്ചിയിലേക്ക് രണ്ട് ചാർട്ടേഡ് വിമാനങ്ങൾ സർവിസ് നടത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അനുമതിയോടെ സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് 443 യാത്രക്കാരാണ് ഇരു വിമാനങ്ങളിലുമായി നാട്ടിലെത്തിയത്. ആദ്യമായാണ് അബഹയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് ചാർട്ടേഡ് വിമാനസർവിസ് ഒരുക്കുന്നത്. നജ്റാൻ, ജീസാൻ, ബീഷ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള രോഗികളും വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഗർഭിണികളും കുട്ടികളുമടങ്ങുന്ന സംഘമാണ് കൊച്ചിയിൽ എത്തിച്ചേർന്നത്.
സർവിസുകൾ ഒരുക്കുന്നതിന് മികച്ച സേവനമാണ് അബഹ വിമാനത്താവളത്തിലെയും സൗദി എയർലൈൻസിലെയും ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചതെന്ന് ഒ.ഐ.സി.സി നേതാക്കൾ പറഞ്ഞു. യാത്രക്കാർക്ക് ഒ.ഐ.സി.സിയുടെ സേവനം ഉറപ്പുവരുത്തുന്നതിനായി മേഖല ജനറൽ സെക്രട്ടറി പ്രകാശൻ നാദാപരുത്തിെൻറ നേതൃത്വത്തിൽ യൂനിറ്റ് കമ്മിറ്റി പ്രസിഡൻറുമാർ അടങ്ങുന്ന പ്രവർത്തകർ സജ്ജരായിരുന്നു. ചാർട്ടേഡ് വിമാനങ്ങളൊരുക്കാൻ സഹായിച്ച അടൂർപ്രകാശ് എം.പി, ശബരിനാഥൻ എം.എൽ.എ, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡൻറ് എം.ജെ. ആനന്ദ്, ബിജു കെ. നായർ എന്നിവരോട് ഒ.ഐ.സി.സി പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചാൽ നന്ദി അറിയിച്ചു.
സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് പ്രകാശൻ നാദാപുരം, മിഷാൽ ഹാജിയാരകം, മനാഫ് പരപ്പിൽ, ബിനു ജോസഫ്, ഗഫൂർ പയ്യാനക്കൽ, നൗഷാദ് കൊടുങ്ങല്ലൂർ, സജി ഏലിയാസ്, ബിജു യാക്കോബ്, പൈലി ജോസ്, റോയി മൂത്തേടം, അബ്ദുൽ സലാം ബീഷ, ബിനു, ഷാജി അൽബാഹ, ദിലീപ് കളരിക്കമണ്ണിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.