ജിദ്ദ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ജൂലൈ 15, 16 തീയതികളിൽ സൗദി അറേബ്യയിൽ സന്ദർശനം നടത്തും. സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് അമേരിക്കൻ പ്രസിഡന്‍റിന്റെ സന്ദർശനമെന്ന് ഇതുസംബന്ധിച്ച് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും വിശിഷ്‌ടവും തന്ത്രപരവുമായ പങ്കാളിത്തവും ശക്തിപ്പെടുത്താനും എല്ലാ മേഖലകളിലും അവ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം. സന്ദർശനത്തിനിടെ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അമേരിക്കൻ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തും.
രണ്ട് സൗഹൃദ രാജ്യങ്ങളും മേഖലയും ലോകവും നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള വഴികളും ചർച്ച നടത്തും. സന്ദർശനത്തിന്റെ രണ്ടാം ദിവസം സൽമാൻ രാജാവ് വിളിച്ചുചേർക്കുന്ന സംയുക്ത ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്‍റ് പങ്കെടുക്കും. കൂടാതെ ജി.സി.സി നേതാക്കൾ, ജോർദാൻ രാജാവ്, ഈജിപ്ത് പ്രസിഡന്‍റ്, ഇറാഖ് പ്രധാനമന്ത്രി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.