റാസല്‍ഖൈമ: 15ാം വയസ്സില്‍ കോയമ്പത്തൂരില്‍ തുടങ്ങിയ ചാവക്കാട് സ്വദേശി അബ്ദുറഹ്മാെൻറ പ്രവാസ ജീവിതത്തിന് 63ാം വയസ്സില്‍ റാസല്‍ഖൈമയില്‍ വിരാമം. മഴുവഞ്ചേരി വീട്ടില്‍ പരേതരായ കുഞ്ഞുമുഹമ്മദ് - ഐശ ദമ്പതികളുടെ മകനാണ് അബ്ദുറഹ്മാന്. സ്കൂള്‍ പഠനം ഇടക്കുവെച്ച് നിര്‍ത്തി '73ല്‍ കോയമ്പത്തൂരിലേക്ക് വണ്ടി കയറുകയായിരുന്നുവെന്ന് അബ്ദുറഹ്മാന് പറഞ്ഞു.
1981ല്‍ സഹോദരെൻറ സഹായത്തോടെ ബഹ്റൈനിലാണ് ഗള്‍ഫ് പ്രവാസജീവിത തുടക്കം. വീട്ടുജോലിയും ഡ്രൈവര്‍ ജോലിയുമൊക്കെയായിരുന്നു ബഹ്റൈനില്‍. ചെറിയ ശമ്പളമായിരുന്നെങ്കിലും പണത്തിെൻറ മൂല്യം ദൈനം ദിനകാര്യങ്ങളും കുടുംബ ആവശ്യങ്ങളും കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞത് നേട്ടം. പിന്നീട് ഖത്തറില്‍. പണിയുണ്ടെങ്കിലും ശമ്പളത്തിനും ഭക്ഷണത്തിനുമൊക്കെ ഏറെ ബുദ്ധിമുട്ടിയ നാളുകളായിരുന്നു ഖത്തര്‍ പ്രവാസം. സഹോദരെൻറ തണല്‍ ആയിരുന്നു ആശ്വാസം. 1999ലാണ് യു.എ.ഇയിലെത്തിയത്. ഫ്രീ വിസയിലായിരുന്നു വിമാനമിറങ്ങിയത്. ദുബൈയില്‍ കുറച്ച് നാള് ജോലി ചെയ്തു. പിന്നീട്, ബന്ധുവിെൻറ തുണയില്‍ റാസല്‍ഖൈമയില്‍ പ്രമുഖ സ്ഥാപനമായ പ്രൊട്ടക്ഫെയറില് ഡ്രൈവറായി ജോലി നേടി. ഇവിടെ കയറിയശേഷം മറ്റു ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. സഹപ്രവര്‍ത്തകരുടെയും മാനേജ്മെൻറിെൻറയും സഹകരണം മൂലം റാസല്‍ഖൈമ സമ്മാനിച്ചത് കുടുംബാന്തരീക്ഷത്തിലുള്ള പ്രവാസ ജീവിതമാണെന്ന് അബ്ദുറഹ്മാന് പറയുന്നു.
ഭാര്യ: ശാഹിറ. മക്കള്‍: അബ്ഷാദ് (റാസല്‍ഖൈമ), തബ്ശിറുദ്ദീന്, തസ്നി. മരുമകന്: നിയാസ് (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.