ബൂസ്റ്റർ ഷോട്ട്: അറിയേണ്ടതെല്ലാം

ദുബൈ: ഇടവേളക്കുശേഷം യു.എ.ഇയിൽ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 50ലേക്ക് താഴ്ന്ന കോവിഡ് കേസുകൾ വീണ്ടും 1000ത്തിനു മുകളിലെത്തി. ഒമിക്രോൺ ഭീഷണിയുള്ളതിനാൽ എല്ലാവരും ബൂസ്റ്റർ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. യു.എ.ഇയിലെ ബൂസ്റ്റർ ഷോട്ടുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇവിടെ ചേർക്കുന്നു.

ബൂസ്റ്റർ ഷോട്ട് ഏതൊക്കെ

ഫൈസർ

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ലഭ്യം. ആദ്യ ഘട്ടത്തിൽ ഫൈസർ വാക്സിനാണ് എടുത്തതെങ്കിൽ രണ്ടാം ഡോസ് എടുത്ത് ആറു മാസത്തിനുശേഷം മാത്രമേ ബൂസ്റ്റർ എടുക്കാവൂ.

സിനോഫാം

16 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ലഭ്യം. ആദ്യ ഘട്ടത്തിൽ സിനോഫാം വാക്സിനെടുത്ത ലോ റിസ്ക് ഗ്രൂപ്പിൽപെട്ടവർ രണ്ടാം ഡോസ് എടുത്ത് ആറു മാസത്തിനുശേഷം ബൂസ്റ്റർ എടുത്താൽ മതി. എന്നാൽ, ഹൈറിസ്കിൽപെട്ടവർ രണ്ടാം ഡോസ് എടുത്ത് മൂന്നു മാസത്തിനുശേഷം ബൂസ്റ്റർ എടുക്കണം. 50 വയസ്സിനു മുകളിലുള്ളവർ, പുകവലിയുള്ളവർ, വിട്ടുമാറാത്ത അസുഖമുള്ളവർ, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവരാണ് ഹൈ റിസ്കിൽ ഉൾപ്പെടുന്നത്.

എങ്ങനെ ബുക്ക് ചെയ്യാം

എമിറേറ്റ്സ് ഹെൽത്ത് സർവിസ് (ഇ.എച്ച്.എസ്) വഴി ബുക്ക് ചെയ്യുന്നവർക്ക് 8008877 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. Covid-19 EHS എന്ന മൊബൈൽ ആപ് വഴിയും ബുക്ക് ചെയ്യാം. ഡി.എച്ച്.എയുടെയും സേഹയുടെയും ആപ് വഴിയും ബുക്ക് ചെയ്യാൻ കഴിയും. മെഡിക്കൽ അപ്പോയിൻറ്മെൻറ് നമ്പർ ആവശ്യമായി വന്നാൽ www.dha.gov.ae/en/pages/mrn.aspx എന്ന ലിങ്ക് വഴി അപ്പോയിൻറ്മെൻറ് നമ്പർ ലഭിക്കും. ഇവിടെ എമിറേറ്റ്സ് ഐഡി നമ്പർ നൽകേണ്ടിവരും. വാക്സിൻ ഏതാണെന്നും സ്ഥലവും സമയവും തെരഞ്ഞെടുക്കാനുള്ള അവസരവും ആപ്പുകളിൽ ഉണ്ട്.

എവിടെ ലഭിക്കും

എമിറേറ്റ്സ് ഹെൽത്ത് സർവിസ് (ഇ.എച്ച്.എസ്), ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ), അബൂദബി ഹെൽത്ത് സർവിസ് (സേഹ) എന്നിവയുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഷോട്ട് ലഭിക്കും. യു.എ.ഇയിൽ 25ഓളം കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണമുള്ളത്. ബുക്ക് ചെയ്യുമ്പോൾതന്നെ വാക്സിൻ കേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. 

Tags:    
News Summary - Booster Shot: Everything you need to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-20 07:01 GMT