ദുബൈ: ഷാർജയിലെയും ദുബൈയിലെയും ചാർട്ടേഡ് വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട് കെ.എം.സി.സിയിൽ വിവാദം പുകയുന്നു. ലാഭം മുന്നിൽകണ്ട് ദുബൈ കെ.എം.സി.സിയുടെ ചാർേട്ടഡ് വിമാനസർവീസ് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഇൗടാക്കുന്നുവെന്ന ആരോപണവുമായി ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ കാദർ വാർത്താസമ്മേളനം നടത്തിയതാണ് ഒടുവിലത്തെ സംഭവം.
എന്നാൽ, അമിത നിരക്ക് ഇൗടാക്കിയത് കാദറിെൻറ നേതൃത്വത്തിലാണെന്നും ഇതിെൻറ പേരിൽ അദ്ദേഹത്തെ പുറത്താക്കിയെന്നുമാണ് ദുബൈ കെ.എം.സി.സി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.
ട്രാവൽ ഏജൻസികളുടെ വയറ്റത്തടിച്ച് സംഘടനകൾ ടിക്കറ്റ് കച്ചവടം നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ദുബൈ - ഷാർജ കമ്മിറ്റികൾ തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായത്. ഒരു ടിക്കറ്റിന് 200 ദിർഹം (4000 രൂപ) വരെ ലാഭമെടുത്താണ് ഷാർജ കെ.എം.സി.സി ടിക്കറ്റ് വിറ്റത് എന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, ഇതിൽ സംഘടനക്ക് പങ്കില്ലെന്നും ജനറൽ സെക്രട്ടറി അബ്ദുൽ കാദറിെൻറ അറിവോടെ മറ്റുള്ളവരുമായി ചേർന്നാണ് ഇൗ വിമാനം ചാർട്ട് ചെയ്തതെന്നുമായിരുന്നു ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ ആരോപിച്ചത്. ഇതിെൻറ പേരിൽ കാദറിനെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും അതിനുള്ള അധികാരം ഇബ്രാഹിം എളേറ്റിലിനില്ലെന്നും അബ്ദുൽ കാദർ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ സമിതിയുടെ അനുമതിയില്ലാതെ രസീത് അടിച്ചതുമായി ബന്ധപ്പെട്ട് തൽകാലം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്ന് കത്ത് കിട്ടിയിരുന്നു. ഇതാണ് സംടനയിൽ നിന്ന് പുറത്താക്കി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
എയർലൈനുകളിൽ നിന്ന് കിട്ടിയ അതേ നിരക്കിലാണ് ഷാർജയിൽ നിന്ന് കേരളത്തിലേക്ക് വിമാനം സർവീസ് നടത്തിയത്. എന്നാൽ, ദുൈബ കെ.എം.സി.സി യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഇൗടാക്കിയാണ് വിമാനം ചാർട്ടർ ചെയ്യുന്നത്. ഇൗ ആഴ്ച ഷെഡ്യൂൾ ചെയ്യുന്ന വിമാനങ്ങളിൽ ഒാരോ യാത്രക്കാരനിൽ നിന്നും 100 ദിർഹം അധികം വാങ്ങിക്കുന്നുണ്ട്. 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റാണ് 825ന് വിൽകുന്നത്. ഇത് മറച്ചുവെക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.