ദുബൈ: മൂക്കിൽനിന്ന് സ്രവമെടുത്തുള്ള കോവിഡ് പരിശോധനക്ക് പകരം കുട്ടികൾക്ക് ഉമിനീർ പരിശോധനയുമായി ദുബൈ ഹെൽത്ത് അതോറിറ്റി. മൂന്ന് മുതൽ 16 വരെ വയസ്സുള്ള കുട്ടികൾക്കാണ് ഡി.എച്ച്.എയുടെ സ്ക്രീനിങ് സെൻററുകളിൽ ഉമിനീർ പരിശോധന നടത്തുന്നത്. പരീക്ഷണങ്ങൾ വിജയിച്ചതിെൻറ അടിസ്ഥാനത്തിൽ ഡി.എച്ച്.എയുെട ഹ്യൂമൻ റിസേർച് എത്തിക്സ് കമ്മിറ്റി അനുമതി നൽകിയതോടെയാണ് പരിശോധന തുടങ്ങുന്നത്. മൂക്കിൽനിന്ന് സാമ്പിൾ എടുക്കുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് ഉമിനീർ പരിശോധനക്ക് അതിവേഗം അംഗീകാരം നൽകിയത്. മറ്റ് പി.സി.ആർ പരിശോധനകൾക്ക് സമാനമായി 150 ദിർഹമാണ് ഉമിനീർ പരിശോധനയുടെയും നിരക്ക്. സ്രവ പരിശോധനയുമായി താരതമ്യം ചെയ്യുേമ്പാൾ പരിശോധന നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ഏറെ സുരക്ഷിതമാണ് ഉമിനീർ പരിശോധന. രോഗിയുമായി നേരിട്ട് സമ്പർക്കമില്ലാതെ ഉമിനീർ ശേഖരിക്കാൻ കഴിയും.
ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിനിലും ഡി.എച്ച്.എയിലും നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. കോവിഡ് പരിശോധനക്കെത്തിയ 476 കുട്ടികളെയാണ് ഉമിനീർ പരിശോധനക്ക് വിധേയമാക്കിയത്. ഇവരുടെ മൂക്കിൽ നിന്നുള്ള സ്രവ പരിശോധനക്കൊപ്പം ഉമിനീരും പരിേശാധനക്കായി ശേഖരിച്ചു. പോസിറ്റിവ് കേസുകളിൽ 92.2 ശതമാനവും നെഗറ്റിവ് കേസുകളിൽ 97.6 ശതമാനവും കൃത്യതയുള്ളതായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് ഡി.എച്ച്.എ വ്യക്തമാക്കി. പൊതുജനാരോഗ്യ നയങ്ങൾ വികസിപ്പിക്കുന്നതിന് ഗവേഷണ അധിഷ്ഠിത ഡേറ്റ എങ്ങനെ സഹായിക്കുമെന്നതിെൻറ ഉദാഹരണമാണിതെന്ന് ഡി.എച്ച്.എ നഴ്സിങ് സെക്ടർ സി.ഇ.ഒ ഡോ. ഫരീദ അൽ ഖാജ പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഗവേഷണങ്ങൾ നടത്തി പുതിയ മാർഗങ്ങൾ കണ്ടെത്തുന്ന ദുബൈയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കാമെന്ന് എം.ബി.ആർ.യു അസി. പ്രഫസർ ഡോ. ഹനാൻ അൽ സുവൈദി പറഞ്ഞു. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പഠനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.