ദുബൈ: കോവിഡ് രൂക്ഷമായ ഏപ്രിൽ, മെയ് മാസത്തിൽ പോലും വെർച്വലായി ഫിറ്റ്നസ് പരിപാടികൾ നടത്തി മാതൃകയായ നഗരമാണ് ദുബൈ. നഗരത്തിെൻറ ആരോഗ്യ സംസ്കാരം ലോകത്തിന് മുന്നിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് മൂന്ന് വർഷമായി നടന്നു വരുന്ന ദുബൈ ഫിറ്റ്നസ് ചാലഞ്ചിന് ഈ വർഷവും മുടക്കമുണ്ടാവില്ല എന്ന് അധികൃതർ അറിയിച്ചു. ഡി.എഫ്.സിയുടെ നാലാം എഡിഷൻ ഈ മാസം 30 മുതൽ അടുത്ത മാസം 28 വരെ നടക്കും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ മുഖ്യകാർമികത്വത്തിലാണ് പരിപാടി നടക്കുന്നത്.
സാമൂഹിക അകലം പാലിച്ച് എങ്ങിനെ ഫിറ്റ്നസ് ചലഞ്ച് നടത്താം എന്നതിെൻറ പുതുമാതൃകയായിരിക്കും ഇത്. ഒരു മാസത്തേക്ക് ദിവസവും അര മണിക്കൂറെങ്കിലും പൗരൻമാരെയും താമസക്കാരെയും വ്യായാമത്തിന് പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഈ വർഷം പരിപാടി നടക്കുമോ എന്ന് സംശയിച്ചിരുന്നു. എന്നാൽ, ആശങ്കകൾ അസ്ഥാനത്താക്കിയാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.