ദുബൈ: യു.എ.ഇയിലേക്ക് തൊഴിലന്വേഷകരുടെ ഒഴുക്കാണ്. അത്രയേറെ അവസരങ്ങളുടെ കലവറയാണ് യു.എ.ഇ തുറന്നുവെച്ചിരിക്കുന്നത്. എന്നാൽ, അതു കണ്ടെത്താൻ കഴിയാത്തതാണ് തൊഴിലന്വേഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ചതിക്കുഴികളിൽ വീഴാതിരിക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. യു.എ.ഇയിലെത്തിയ തൊഴിൽ അന്വേഷകർക്ക് നേർവഴി കാണിക്കാനും പുതിയ അവസരങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും 'ഗൾഫ് മാധ്യമം' കമോൺ കേരളയിൽ സ്കൈഡെസ്റ്റ് ഇക്കുറിയുമുണ്ടാകും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ അന്വേഷണങ്ങളെക്കുറിച്ച് അറിയാൻ കമോൺ കേരളയിലെ സ്കൈഡെസ്റ്റ് എക്സ്പോ സന്ദർശിക്കണം. സാങ്കേതികവിദ്യകളും ഓപറേഷൻ രീതികളും വളരെ വേഗത്തിൽ നവീകരിക്കപ്പെടുന്ന ഇടമാണ് യു.എ.ഇ. അതിനാൽ തൊഴിൽ അന്വേഷിക്കുന്നവർ പുതിയ രീതികളും മാർഗങ്ങളും അറിഞ്ഞിരിക്കണം. 15ലധികം വർഷം ജോബ് ഗൈഡൻസ് രംഗത്ത് മികവ് അടയാളപ്പെടുത്തിയ പ്രവാസ യുവ കൂട്ടായ്മയുടെ സംവിധാനമാണ് സ്കൈഡെസ്റ്റ്. റിക്രൂട്ട്മെന്റ്, ജോബ് ഗൈഡൻസ്, എച്ച്.ആർ സൊല്യൂഷനുകളാണ് പ്രധാന ഫോക്കസ്. ഏറ്റവും ആധുനികരീതിയിൽ സി.വി നിർമാണം, പുതിയകാല തൊഴിൽ അന്വേഷണ രീതികൾ, തൊഴിൽ അന്വേഷകർക്കുണ്ടായിരിക്കേണ്ട സ്കിൽ, ഇന്റർവ്യൂ എങ്ങനെ അതിജീവിക്കാം, കമ്പനികളെ എങ്ങനെ സമീപിക്കാം, തൊഴിൽ അന്വേഷകർക്ക് ഉണ്ടായിരിക്കേണ്ട കമ്യൂണിക്കേഷൻ രീതികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ വർക് ഷോപ്പുകൾ സ്കൈഡെസ്റ്റ് കരിയർ എക്സ്പോയിൽ നടക്കുന്നുണ്ട്. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള പേഴ്സനൽ കൗൺസലിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ സെഷനുകളും സൗജന്യമാണ്. യു.എ.ഇയിലെ മികച്ച കമ്പനികളുടെ തലപ്പത്തിരിക്കുന്ന മികച്ച റിസോഴ്സുകളാണ് ഓരോ സെഷനും നേതൃത്വം നൽകുന്നത്. ആവിൽ പിന്റോ, കാസിം പുത്തൻപുരക്കൽ, റജിദ് ഖാദർ, ഡോ. സംഗീത് ഇബ്രാഹീം, നസീം ദേവതിയാൽ, ഹഫ്ജാഷ് ഉസ്മാൻ, ലീ റീലോൺ, ഹസ്സൻ കെ., അനീസ് അലിയാർ, നൈസാം തുടങ്ങിയവരാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. http://skydest.com/event ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.