ഫുജൈറ: എമിറേറ്റിലെ സ്നൂപ്പി ദ്വീപിന് സമീപമുള്ള കടൽത്തീരത്ത് എണ്ണച്ചോർച്ചയുണ്ടായ സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് കടൽത്തീരത്ത് എണ്ണച്ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഫുജൈറ പരിസ്ഥിതി അതോറിറ്റി ടീം ഉടൻ സംഭവസ്ഥലത്തെത്തുകയും ഇവിടം വൃത്തിയാക്കുകയും ചെയ്തതിനാൽ ബീച്ചിൽ കുളിക്കാനെത്തുന്നവർക്ക് പ്രയാസമുണ്ടായിട്ടില്ല.
എങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇന്ധനം പരന്ന് കിടക്കുന്നുണ്ട്. ബീച്ചിൽ എണ്ണ ചോർന്നതിന്റെയും അത് വൃത്തിയാക്കിയ ശേഷമുള്ളതിന്റെയും ഫോട്ടോ ഫുജൈറ പരിസ്ഥിതി അതോറിറ്റിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ആദ്യ ഫോട്ടോയിൽ എണ്ണ വീണ ബീച്ച് തിരമാലകൾ പോലെയാണ് കാണുന്നത്.
എണ്ണ ചോർന്നതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രണ്ട് വർഷം മുമ്പും സമാന സംഭവത്തെ തുടർന്ന് ഫുജൈറ, കൽബ, ഷാർജ എന്നിവിടങ്ങളിൽ ചില ഹോട്ടലുകളുടെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.