കാന്തപുരത്തിെൻറ ഇംഗ്ലീഷ് ജീവചരിത്രമൊരുങ്ങുന്നു

ദുബൈ.: അനുയായികളാലും വിമർശകരാലും ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യൻ മതപണ്ഡിതനും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇംഗ്ലീഷ് ജീവചരിത്രമൊരുങ്ങുന്നു. കാന്തപുരത്തെ ഇന്ത്യയിൽനിന്നുള്ള ആേഗാള മതനേതാവായി അവതരിപ്പിക്കുകയാണ് ‘വൺടൈം വൺലൈഫ്’ എന്നു പേരിട്ട പുസ്തകം. ആറു പതിറ്റാണ്ടായി മത-സാമൂഹിക-ജീവകാരുണ്യ മേഖലകളിൽ നടത്തിവരുന്ന ഇടപെടലുകളും ജീവിത മുഹൂർത്തങ്ങളും രാഷ്ട്രീയ നിലപാടുകളുമാണ് പുസ്തകം രേഖപ്പെടുത്തുന്നതെന്ന് പ്രസാധകരായ മർകസ് പൂർവ വിദ്യാർഥി കൂട്ടായ്മ വ്യക്തമാക്കി.

മർകസ് സ്ഥാപകൻ എന്ന നിലയിലോ തങ്ങളുടെ പ്രചോദകൻ എന്നനിലയിലോ മാത്രമല്ല, ശൈഖ് അബൂബക്കർ അഹ്മദ് അൽ ഹിന്ദി എന്ന് അന്താരാഷ്ട്ര മത-സാംസ്കാരിക വേദികളിൽ അറിയപ്പെടുന്ന കാന്തപുരത്തിെൻറ ജീവിതം അന്താരാഷ്ട്ര സമൂഹത്തിനും ചർച്ച ചെയ്യപ്പെടേണ്ട ആവശ്യമുണ്ട് എന്ന തിരിച്ചറിവിലാണ് പുസ്തകത്തിെൻറ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് പ്രസാധകർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അക്കാദമീഷ്യൻമാരും മാധ്യമപ്രവർത്തകരും ഭാഷാപണ്ഡിതരും ഉൾക്കൊള്ളുന്ന വലിയ പാനലാണ് പുസ്തകത്തിനായുള്ള അണിയറ പ്രവർത്തനങ്ങൾ നടത്തുന്നത്.

നിരവധി അപൂർവചിത്രങ്ങളും സമാഹരിച്ചിട്ടുണ്ട്.  എ.പി. ഉസ്താദിനെക്കുറിച്ചുള്ള പുസ്തകത്തിെൻറ ഉള്ളടക്കവും രൂപകൽപനയും സമാന ശാഖയിലെ പുസ്തകങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തവും മനോഹരവുമായിരിക്കുമെന്ന് മാനേജിങ് എഡിറ്റർ അബ്ദുസ്സലാം കോളിക്കൽ, എഡിറ്റർ അറ്റ് ലാർജ് കെ.വി.കെ. ബുഖാരി എന്നിവർ പറഞ്ഞു. കമ്യുണിക്കേഷൻ വിദഗ്ധനും അമിറ്റി ഇൻറർനാഷനൽ യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ ഡോ. എൻ.പി. അഹ്മദ് ജുനൈദ് ആണ് കണ്ടൻറ് എഡിറ്റർ. ഇൗ വർഷത്തിെൻറ അവസാന പാദത്തിലാണ് പുസ്തകം പ്രകാശനം ചെയ്യുക.


 

Tags:    
News Summary - one time one life-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.