അജ്മാന്: ശമ്പളവിതരണത്തില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാ ക്കുന്നു. ഇതുസംബന്ധമായി തൊഴില്‍ മന്ത്രാലയത്തിെൻറ കർശന നിർദേശമാണ് സ്ഥാപന ഉടമ കള്‍ക്ക് ലഭിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം രാജ്യത്തെ സെന്‍ട്രല്‍ ബാങ്കുമായി സഹ കരിച്ചാണ് വേതന സംരക്ഷണ സംവിധാനം നടപ്പാക്കിയത്. കരാര്‍ പ്രകാരമുള്ള തൊഴിലാളികളുടെ വേതനം കൃത്യമായും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേതനസംരക്ഷണ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍, ആനുകൂല്യങ്ങളുടെ പഴുതുകള്‍ ദുരുപയോഗംചെയ്ത് ചില സ്ഥാപന ഉടമകള്‍ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയതാണ് അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി നല്‍കേണ്ട തൊഴിലാളികളുടെ വേതനം മുഴുവന്‍ പേര്‍ക്കും നല്‍കാതെയിരിക്കുക, തുടര്‍ച്ചയായ മാസങ്ങളില്‍ ശമ്പളവിതരണത്തിൽ വീഴ്ച വരുത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
എല്ലാ മാസവും ഒന്നാം തീയതി തൊട്ടു മുമ്പത്തെ മാസ ശമ്പളം ധനകാര്യ സ്ഥാപനങ്ങളില്‍ അടക്കണമെന്നാണ് വ്യവസ്ഥ. ഇത് മാസപകുതിയായ 15ാം തീയതിക്കകം നിർവഹിക്കാത്തപക്ഷം സ്ഥാപനവുമായി ബന്ധപ്പെട്ട ഫയൽ പ്രവർത്തനങ്ങൾ തടസ്സപ്പെടും.വേതനം ഒരു മാസത്തിനുള്ളില്‍ ധനകാര്യ സ്ഥാപനത്തില്‍ അടക്കാത്തപക്ഷം തൊഴിലാളി ഒന്നിന് 1000 ദിര്‍ഹം വീതം പിഴ അടക്കേണ്ടിവരും. ഈ വിവരം വ്യക്തമാക്കിക്കൊണ്ടാണ് മാനവ വിഭവശേഷി തൊഴിൽ മന്ത്രാലയം തൊഴില്‍ സ്ഥാപനങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. ഇൗ മുന്നറിയിപ്പ് അവഗണിക്കുന്നവരും കടുത്ത പിഴക്ക് ഇരയാകും.
അടിസ്ഥാന ശമ്പളം മാത്രം ധനകാര്യ സ്ഥാപനങ്ങളിലിട്ടാൽ ഉത്തരവാദിത്തം പൂര്‍ത്തിയായി എന്നാണ് പലരുടെയും ധാരണ. എന്നാല്‍, കരാറില്‍ വ്യക്തമാക്കിയിട്ടുള്ള മുഴുവന്‍ തുകയും അടക്കണമെന്നാണ് നിയമം. കൂടാതെ, തൊഴിലാളികള്‍ നാട്ടിലേക്ക് അവധിക്കു പോകുമ്പോള്‍ നിയമപ്രകാരം അധികൃതരെ ബോധ്യപ്പെടുത്താത്തപക്ഷം അക്കാലത്തെ വേതനവും മുഴുവനായി അടക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.