ഷാർജ: ജർമനിയിലെ ബെർലിൻ ഫ്ലാഷ് ഫിലിം ഫെസ്റ്റിവലിൽ ഇമാറാത്തി ഹ്രസ്വചിത്രമായ 'ഏഥൽ'മികച്ച നേട്ടത്തിനുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. അമേരിക്കയിലെ വേൾഡ് ഫെസ്റ്റ് -ഹ്യൂസ്റ്റൺ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡ് റെമി അവാർഡും ഏഥൽ നേടി.
ചലച്ചിത്രത്തിലും വിഡിയോയിലുമുള്ള സൃഷ്ടിപരമായ മികവിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക, ഹ്യൂസ്റ്റണിലെ സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുക, മേഖലയിലെ ചലച്ചിത്ര നിർമാണം വികസിപ്പിക്കുക, ഹ്യൂസ്റ്റൺ നഗരത്തിെൻറ സമ്പന്നമായ സാംസ്കാരിക ഘടന കൂട്ടിച്ചേർക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം. ലോകത്തെ ചലച്ചിത്ര വ്യവസായ ഭീമന്മാർ ഫെസ്റ്റിവൽ അവാർഡുകൾ നേടിയിട്ടുണ്ട്. റെമി പ്രൈസ് ജേതാക്കളുടെ സിനിമകൾ വലിയ സ്ക്രീനുകളിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.
59 വർഷം മുമ്പ് തുടങ്ങിയ ഈ ഉത്സവം സാൻ ഫ്രാൻസിസ്കോക്കും ന്യൂയോർക്കിനും ശേഷം വടക്കേ അമേരിക്കയിലെ മൂന്നാമത്തെ മത്സരാധിഷ്ഠിത അന്താരാഷ്ട്ര മേളയാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വതന്ത്ര ചലച്ചിത്ര-വിഡിയോ ഫെസ്റ്റിവലാണിത്. 1968 ഏപ്രിലിലാണ് മത്സരാധിഷ്ഠിത അന്താരാഷ്ട്ര ചലച്ചിത്രമേളയായി പരിണമിച്ചത്. കൂടാതെ, യൂറോപ്പിലെ ഏറ്റവും മികച്ചതും ജനപ്രിയവുമായ മേളകളിലൊന്നായ സ്പെയിനിലെ മഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏഥലിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു.
ടോസ്റ്റർ പ്രൊഡക്ഷൻസ്, അനസി മീഡിയ എന്നിവ നിർമിച്ച ചിത്രം അലി യാസിയ ബിൻത് നഹ്യാൻ അൽ നഹ്യാൻ ആണ് സംവിധാനം ചെയ്തത്. പ്രശസ്ത ഈജിപ്ഷ്യൻ നടി ഹാല ഷിഹയും ഇമാറാത്തി ആർട്ടിസ്റ്റ് മൻസൂർ ആൽഫീലിയും അഭിനയിച്ചിട്ടുണ്ട്. അലസാണ്ടോ മാർട്ടെല്ലയാണ് ചിത്രീകരിച്ചത്.
ഇസ്ലാമിന് മുമ്പുള്ള കവിയായ ടാർഫയെക്കുറിച്ച് കവിത ഷോയുടെ ചിത്രീകരണം നടത്തുന്ന സൽമ എന്ന അവതാരകയെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.