ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റഷ്യയിലെത്തി. സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയ അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ചർച്ച നടത്തി.
യുക്രെയ്ൻ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഇരുരാജ്യങ്ങളും പൊതുവായി നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടിയാലോചന നടത്തേണ്ടതിന്റെയും നയതന്ത്ര പരിഹാരം കാണേണ്ടതിന്റെയും ആവശ്യകത ശൈഖ് മുഹമ്മദ് ചൂണ്ടിക്കാണിച്ചു.
പ്രാദേശിക, അന്തർദേശീയ മേഖലകളിൽ യു.എ.ഇയുടെ നയം സമാധാനത്തിന്റേതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
2019ൽ പുടിൻ യു.എ.ഇ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തത്തിന് 2018ൽ ധാരണ രൂപപ്പെടുകയും ചെയ്തു. എണ്ണ മേഖലയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളും താൽപര്യപൂർവമാണ് ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.