സാമൂഹിക അകലമില്ലെങ്കിൽ ഒരു കോവിഡ് രോഗി 406 പേർക്കുവരെ രോഗം നൽകും

ന്യൂഡൽഹി: കർശനമായ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വന്നാൽ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയിൽനിന്ന് ചുരുങ്ങിയത് 406 പേർക്കുവരെ രോഗം വരാമെന്ന് കണ്ടെത്തൽ. 30 ദിവസത്തിനകം ഇത്രയും പേർക്ക് പകരുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

സാമൂഹിക അകലം പാലിക്കുന്നതിൽ 50 ശതമാനം വീഴ്ച സംഭവിച്ചാൽ പോലും അപകട സാധ്യത കൂടുതലാണ്- 15 പേർക്ക് രോഗബാധ വരാം. 75 ശതമാനം പാലിക്കാനായാൽ വെറും 2.5 പേർക്കേ സാധ്യതയുള്ളൂ.

ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാൻ ഏറ്റവും മികച്ച മാർഗമെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങൾ ഇടവേളക്കു ശേഷം കർശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഐ.സി.എം.ആർ പഠനം. സാമൂഹിക അകലം സാമൂഹിക വാക്സിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

വൈറസ് ബാധയുണ്ടായതിന് ആശുപത്രിയിൽ അഭയം തേടുന്നത് ഒഴിവാക്കണമെന്നും അത് അനാവശ്യ ഭീതി സൃഷ്ടിക്കാനേ കാരണമാകൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പരിചരണം പൂർണമായി ലഭിക്കാൻ സാരമായി ബാധിച്ചവർ മാത്രം ഉണ്ടാകുന്നതാണ് നല്ലതെന്നും മറ്റുള്ളവരിൽ ഭീതി വ്യാപിക്കാൻ ഇത് കാരണമാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലോക്ഡൗൺ മാർഗമാണെന്ന് നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം ഡോ. വി.കെ പോൾ പറഞ്ഞു. 

Tags:    
News Summary - 1 Covid patient can infect 406 if physical distancing measures are not followed, says govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.