മുഖ്യമന്ത്രിയുടെ കത്ത് പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാറിന് തുണയായി

ന്യൂഡല്‍ഹി: ആര്‍. ശങ്കറിന്‍്റെ പ്രതിമ അനാച്ഛാദന ചടങ്ങിലും ശിവഗിരി യാത്രയിലും പ്രധാനമന്ത്രിക്കൊപ്പം താന്‍ ഉണ്ടായിരിക്കില്ളെന്ന് അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്നയച്ച കത്ത് പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാറിനെ തുണച്ചു. പ്രതിമാ അനാച്ഛാദന ചടങ്ങില്‍ അധ്യക്ഷനായ മുഖ്യമന്ത്രിയെ മാറ്റിയതിനു പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് കെ.സി വേണുഗോപാല്‍ എം.പിയും  മറ്റും ലോക്സഭയില്‍ ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രി സ്വയം മാറി നിന്നതാണെന്ന് കാണിക്കുന്ന കത്ത് രാജീവ് പ്രതാപ് റൂഡി പുറത്തെടുത്തു. അതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിരോധത്തിലായി. പ്രധാനമന്ത്രിയുടെ ഓഫീസും ബി.ജെ.പിയും ഇടപെട്ട് ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തിയെന്നായിരുന്നു വേണുഗോപാല്‍ ഉന്നയിച്ച ആരോപണം. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ കാരണമൊന്നും പറയാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ താന്‍ ഉണ്ടാകില്ളെന്നും ശിവഗിരിയിലേക്ക് അനുഗമിക്കുന്നില്ളെന്നുമാണ് വ്യക്തമാക്കുന്നത്. എസ്.എന്‍.ഡി.പി നേതൃത്വം തന്നോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വാരാതിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയപ്പെട്ടു. മുഖ്യമന്ത്രി സ്വയം പിന്‍മാറിയതാണെന്ന് ലോക്സഭയില്‍ സ്ഥാപിച്ചെടുക്കാന്‍ ഇതിലൂടെ ബി.ജെ.പിക്ക് കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.