രാജസ്ഥാനിലെ നവജാതശിശു ചികിത്സാ കേന്ദ്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 5371 കുഞ്ഞുങ്ങള്‍

ജയ്പുര്‍: രാജസ്ഥാനിലെ നവജാതശിശു ചികിത്സാ കേന്ദ്രങ്ങളില്‍ 2015-2016 വര്‍ഷത്തില്‍ 5371 കുഞ്ഞുങ്ങള്‍ മരിച്ചതായി കണക്കുകള്‍. കഴിഞ്ഞ ദിവസം അജ്മീറിലെ ആശുപത്രിയില്‍ നവജാതശിശുക്കളടക്കം ഏഴു കുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 36 നവജാതശിശു ചികിത്സാ കേന്ദ്രങ്ങളാണുള്ളത്.

നവജാതശിശു മരണനിരക്ക് കുറക്കാന്‍ വേണ്ടി സ്ഥാപിച്ച ഈ കേന്ദ്രങ്ങളില്‍ ദിനംപ്രതി ശരാശരി 14 കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടത്രെ. കഴിഞ്ഞവര്‍ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64,630 കുഞ്ഞുങ്ങളില്‍ 5371 കുഞ്ഞുങ്ങള്‍ മരിച്ചു. ചികിത്സക്കായി ഈ കേന്ദ്രങ്ങളില്‍ നൂതന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ ഇവ ഉപയോഗിക്കുന്നില്ളെന്നാണ് വിലയിരുത്തല്‍. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് കഴിഞ്ഞയാഴ്ച കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. കുട്ടികളുടെ നില വഷളായിട്ടും വിദഗ്ധ ഡോക്ടര്‍മാരെ വിളിച്ചില്ളെന്ന് ബന്ധുക്കള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.