തെരഞ്ഞെടുപ്പ്: പാര്‍ട്ടികളുടെ ഫണ്ട് സമാഹരണത്തില്‍ 63 ശതമാനവും പണമായി

ന്യൂഡല്‍ഹി: 2004നും 2015നും ഇടയില്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഫണ്ടു സമാഹരണത്തില്‍ 63 ശതമാനവും ലഭിച്ചത് പണമായി. 71 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി 2107.80 കോടി രൂപയാണ് വിവിധ പാര്‍ട്ടികള്‍ സമാഹരിച്ചതെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റെഫോംസ് എന്ന സംഘടന നടത്തിയ പഠനം പറയുന്നു. ഇതില്‍ 1244.86 കോടി രൂപ മാത്രമാണ് ചെക് വഴിയായി ലഭിച്ചത്.

മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പണമായി ലഭിച്ചത് 44 ശതമാനം മാത്രമായിരുന്നു. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം. 2016ലെ തെരഞ്ഞെടുപ്പു കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഫണ്ട് സമാഹരിച്ചത് സമാജ്വാദി പാര്‍ട്ടിയാണ്-118 കോടി.  2014ല്‍ മാത്രം ലോക്സഭയിലേക്ക് മത്സരിച്ച ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്-51.83 കോടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.