ആസാറാം ബാപ്പുവിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: അഹമദാബാദ് ബലാൽസംഗ കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. ആസാറാമിന്‍റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമേ ജാമ്യ ഹരജി പരിഗണിക്കാൻ കഴിയൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ബലാൽസംഗം ചെയ്ത കേസിലാണ് ആസാറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ചിന്ത് വാരയിലെ ആസാറാമിന്‍റെ ആശ്രമത്തിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടി. ജോധ്പൂരിലെ ആശ്രമത്തിൽ വെച്ച് പീഡനത്തിനിരയായി എന്നാണ് 2013ൽ പെൺകുട്ടി നൽകിയ കേസിലെ ആരോപണം.

പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ ജോധ്പൂർ പൊലീസാണ് ആസാറാമിനെ അറസ്റ്റ് ചെയ്തത്. 72 കാരനായ ആസാറാം ബാപ്പു താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന നിലപാടിലാണ്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.