ലഖ്നോ: സ്കൂളിൽനിന്ന് വൈദ്യുതാഘാതമേറ്റ് എഴുവയസ്സുകാരൻ മരിച്ചു. ഉത്തർ പ്രദേശിലെ സ്കൂളിലാണ് ദാരുണ സംഭവം. ആൻഷു ദിവാകർ എന്ന വിദ്യാർഥിയാണ് മരിച്ചത്.
മെയിൻപുരി ജില്ലയിലെ മനൗന പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. കളിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിരിക്കുകയാണ്.
സംഭവത്തിൽ രോഷാകുലരായ ഗ്രാമീണർ സ്കൂൾ പ്രിൻസിപ്പലിന്‍റെ കാർ തകർത്തു. ജില്ലാ ഭരണകൂടത്തിനെതിരെയും പ്രതിഷേധമുയർന്നു.
വിദ്യാർഥിയുടെ കുടുംബത്തിന്‍റെ പരാതിയിൽ പ്രിൻസിപ്പലിനെതിരെ കേസെടുക്കാൻ ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. വിദ്യാഭ്യാസ വകുപ്പധികൃതരും സ്ഥലത്തെത്തി വകുപ്പുതല നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.