ഡൽഹി: കോവിഡ് മുക്തയായതിന് പിന്നാലെ പ്ലാസ്മ ദാനംചെയ്ത് ഡൽഹിയിലെ ആപ് എം.എൽ.എ. കൽക്കാജി മണ്ഡലത്തിലെ എം.എൽ.എയായ ആതിഷിയാണ് സർക്കാറിെൻറ പ്ലാസ്മ ബാങ്കിൽ ശനിയാഴ്ച എത്തിയത്. കഴിയുന്നവരെല്ലാം പ്ലാസ്മ ദാനം ചെയ്യണമെന്നും അവർ പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്കാണ് സൗത്ത് ഡൽഹിയിൽ പ്രവർത്തിക്കുന്നത്. കോവിഡിൽ നിന്ന് മുക്തരായവരുടെ ശരീരത്തിൽ രോഗത്തിനെതിരായ ആൻറിബോഡികളുടെ സാന്നിധ്യം ഉണ്ടാകും. ഇത് ശേഖരിച്ച് രോഗികൾക്ക് കൈമാറാനായാൽ രോഗമുക്തരാവാനുള്ള സാധ്യത ഏറെയാണ്.
ഒരാൾക്ക് ഒരുതവണ 250 മുതൽ 500 മില്ലി വരെയാണ് പ്ലാസ്മ ദാനം ചെയ്യാനാകുന്നത്. ആദ്യം 250 മില്ലി എടുക്കുന്നയാൾക്ക് 24 മണിക്കൂർ കഴിഞ്ഞാൽ വീണ്ടും രക്തം നൽകാം. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോവിഡ് മുക്തരായവർ പ്ലാസ്മ ദാനംചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.