ബിദുർ: രണ്ട് എരുമകളെയും ഒരു പശുക്കിടാവിനെയും മോഷ്ടിച്ച കുറ്റത്തിന് 58 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ. കർണാടക-മഹാരാഷ്ട്ര അതിർത്തിഗ്രാമമായ മെഹകറിലെ ഗണപതി മിത്തൽ ആണ് പിടിയിലായത്. ഇപ്പോൾ 78 വയസ്സുള്ള പ്രതിക്ക് സംഭവം നടക്കുന്ന സമയത്ത് 20 ആയിരുന്നു പ്രായം.
1965 ലാണ് കേസ് നടന്നത്. കേസിൽ കൂൂട്ടു പ്രതിയായ കൃഷ്ണചന്ദാർ 2006 ൽ മരണപ്പെട്ടിരുന്നു. പശുക്കളെ മോഷ്ടിച്ച കുറ്റത്തിന് ആ സമയത്തു തന്നെ പ്രതികളെ പിടികൂടുകയും ഉടമക്ക് പശുക്കളെ കൈമാറുകയും ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രതി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പഴയ കേസുകളിലെ പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായി പൊലീസ് ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാൾക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.