ചരിത്രം എന്നെ എങ്ങനെ രേഖപ്പെടുത്തുമെന്ന് ആലോചിക്കുമ്പോൾ ഉത്കണ്ഠ -ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പരമോന്നത നീതിപീഠത്തിലെ ന്യായാധിപനെന്ന നിലയിൽ ചരിത്രം തന്നെ എങ്ങനെ വിലയിരുത്തുമെന്ന് ആലോചിക്കുമ്പോൾ ഭയവും ഉത്കണ്ഠയുമുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. പൂർണ സമർപ്പണ മനോഭാവത്തോടെയാണ് പ്രവർത്തിച്ചത്. എങ്കിലും ഇക്കാര്യങ്ങളിലുള്ള ആകാംക്ഷ ബാക്കിനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനിലെ ജിഗ്മെ സിങ്എ വാങ്ഷൂക് നിയമ സർവകലാശാലയിൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഞാൻ ചില ചോദ്യങ്ങളെക്കുറിച്ച് കാര്യമായി ആലോചിക്കുകയാണിപ്പോൾ: ചെയ്യണമെന്ന് തീരുമാനിച്ചതെല്ലാം നേടിയോ, ചരിത്രം എന്നെ എങ്ങനെ വിലയിരുത്തും, മറ്റുള്ളവരിൽനിന്ന് വ്യത്യസ്‍തമായി എന്തെങ്കിലും ചെയ്തോ? ഇതിനുള്ള ഉത്തരങ്ങളെല്ലാം എന്റെ മനസ്സിന്റെ നിയന്ത്രണങ്ങൾക്കുമപ്പുറത്താണ്. പലതിനും എനിക്ക് ഉത്തരവുമില്ല. പക്ഷേ, ഒന്നറിയാം. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുന്നത് എന്റെ ജോലിയിൽ പൂർണമായും സമർപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്. രാത്രി ഉറങ്ങാൻ പോകുന്നത് പൂർണ സമർപ്പണത്തോടെ പ്രവർത്തിച്ചുവെന്ന സംതൃപ്തിയോടെയും’’ -അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കാൻ ഒരു മാസം ബാക്കിനിൽക്കെയാണ് ചന്ദ്രചൂഡിന്റെ പരാമർശം.

Tags:    
News Summary - anxious about how history will judge my tenure, says CJI D Y Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.