ഡൽഹി: ഇന്ത്യയുടെ വിദേശനയത്തെകുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി ജയശങ്കർ രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ചോദ്യങ്ങൾ ഉന്നയിച്ചത്. 2014ന്ശേഷം പ്രധാനമന്ത്രിയുടെ തുടർച്ചയായ മണ്ടത്തരങ്ങൾ കാരണം ഇന്ത്യയുടെ വിദേശനയത്തിൽ ദൗർബല്യം സംഭവിച്ചതായും വിടുവായത്തം നമ്മുക്ക് ശക്തി നൽകില്ലെന്നുമായിരുന്നു’ രാഹുൽ പറഞ്ഞത്.
ഇതിന് മറുപടിയായി ‘അയൽക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മേഖലയിൽ എന്നത്തേക്കാളും മേധാവിത്വം നേടാനായതായും’ ജയശങ്കർ പറയുന്നു. ശക്തമായ ചങ്ങാത്തങ്ങൾ അന്താരാഷ്ട്രതലത്തിൽ രാജ്യത്തെ ഉയർന്ന നിലയിലാക്കിയെന്നും ഒൗപചാരികമല്ലാത്ത കൂടിക്കാഴ്ചകളിലൂടെ യു.എസ്, റഷ്യ, യൂറോപ്പ്, ജപ്പാൻ എന്നിവരുമായി ബന്ധംമെച്ചപ്പെടുത്തിയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ഇതേപറ്റി മേഖലയിലെ വിദഗ്ധരോട് അന്വേഷിക്കണമെന്നും അല്ലെങ്കിൽ രാഹുൽ സ്വയം ചോദിച്ചുനോക്കണമെന്നും അദ്ദേഹം പറഞ്ഞു.
Since 2014, the PM's constant blunders and indiscretions have fundamentally weakened India and left us vulnerable.
— Rahul Gandhi (@RahulGandhi) July 17, 2020
Empty words don't suffice in the world of geopolitics. pic.twitter.com/XM6PXcRuFh
ചൈനയുമായുണ്ടയ സംഘർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്ഥാവന വിവാദമായിരുന്നു. ചൈന നമ്മുടെ പ്രദേശങ്ങൾ കയ്യേറിയിട്ടില്ലെന്നും ഒരുപിടി മണ്ണുപോലും രാജ്യത്തിന് നഷ്ടമായിട്ടില്ലെന്നും അദ്ദേഹം സർവ്വകക്ഷി യോഗത്തിനുശേഷം പ്രസ്താവിച്ചിരുന്നു. ഇതിനെ പിടിവള്ളിയാക്കിയ ചൈന തങ്ങൾ കയ്യേറ്റം നടത്തിയിട്ടില്ലെന്ന വാദവുമായി രംഗത്ത് വരികയും ചെയ്തു. ഇതിനെതിരായ വിമർശനമായാണ് രാഹുൽ പ്രധാന മന്ത്രി തുടർച്ചയായി മണ്ടത്തരങ്ങൾ പറയുന്നെന്ന് ആരോപിച്ചത്.
•And #Pakistan (that you skipped) surely notes the difference between Balakot & Uri on the one hand, and Sharm-el-Sheikh, Havana & 26/11 on the other.
— Dr. S. Jaishankar (@DrSJaishankar) July 17, 2020
Ask yourself.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.