നീറ്റ് പേപ്പർ ചോർച്ച: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു, കേസിൽ 13 പ്രതികൾ

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിയുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ  കുറ്റപത്രം സമർപ്പിച്ചു. 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, മോഷണം, മോഷണവസ്തു ഏറ്റുവാങ്ങൽ, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

മേയ് അഞ്ചിന് പട്നയിലെ ശാസ്ത്രിനഗർ പൊലീസ് സ്റ്റേഷനിലാണ് നീറ്റ് വിവാദവുമായി ബന്ധപ്പെട്ട ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 23ന് ബിഹാർ പൊലീസിൽനിന്ന് സി.ബി.ഐക്ക് കേസ് കൈമാറി. ബിഹാർ പൊലീസ് അറസ്റ്റ് ചെയ്ത 15 പേർ ഉൾപ്പെടെ ആകെ 40 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരിൽ പലരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഫൊറൻസിക് സംവിധാനം, നിർമിത ബുദ്ധി, സി.സി.ടിവി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ ഡേറ്റ എന്നിവ പ്രയോജനപ്പെടുത്തിയാണ് അന്വേഷണം നടത്തിയത്. 58 ഇടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ തെളിവു ലഭിക്കുന്ന മുറയ്ക്ക് അധിക കുറ്റപത്രം നൽകാനാണ് സി.ബി.ഐയുടെ തീരുമാനം.

Tags:    
News Summary - CBI files first chargesheet in NEET paper leak case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.