റെയ്ഡില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്ന്; ദീപികയുടെ മാനേജര്‍ക്ക് ഹാജരാകാന്‍ നോട്ടീസ്

മുംബൈ: നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഇന്ന് തന്നെ ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും കരിഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ എത്തിയില്ല. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് കണ്ടെടുത്തിരുന്നെന്നും ഇതിനുപിന്നാലെയാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്.

ബോളിവുഡുമായി ബന്ധപ്പെട്ട ലഹരികേസുകള്‍ അന്വേഷിക്കുന്ന സംഘം നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നു.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് അന്വേഷണത്തില്‍ രാകുല്‍ പ്രീത് സിങ്, ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ കഴിഞ്ഞ മാസം അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഇവരുടെ വാട്‌സ്ആപ് ചാറ്റുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.