ഡൽഹി: ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ച'ുമത്തി ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തിൽ പ്രകോപനപരമായി പ്രസംഗിച്ചെന്ന കുറ്റത്തിലാണ് നടപടി. നേരത്തെ ഷർജീലിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു.
124 എ(രാജ്യദ്രോഹം), 153 എ (വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത പടർത്തൽ), 153 ബി (ദേശീയ െഎക്യം തകർക്കൽ), 505 (ഉൗഹങ്ങൾ പ്രചരിപ്പിക്കുക) തുടങ്ങിയവയാണ് യു.എ.പി.എ കുടാതെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ‘പൗരത്വ പ്രക്ഷോഭത്തിനിടെ ഒരു പ്രത്യേക വിഭാഗത്തെ അക്രമം നടത്താൻ പ്രേരിപ്പിച്ചതായും അങ്ങിനെ ജനജീവിതം സ്തംഭിപ്പിച്ചതായും’ കുറ്റപത്രത്തിലുണ്ട്.
ഭരണഘടനയെ തുറന്ന് എതിർത്തതായും അതിനെ ഫാഷിസ്റ്റ് രേഖയെന്ന് വിളിച്ചതായും കുറ്റപത്രം ആരോപിക്കുന്നു. പട്യാല ഹൈക്കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 27ന് കോടതി വാദം കേൾക്കും. ജയിലിലായിരുന്ന ഷർജീൽ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.