വിവാദ ഡൽഹി സർവിസസ് ബിൽ ലോക്സഭ പാസ്സാക്കി; പ്രതിപക്ഷം ഇറങ്ങിപോയി

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ വിവാദ ഡൽഹി സർവിസസ് ബിൽ ലോക്സഭ പാസ്സാക്കി. ആഭ്യന്തര മന്ത്രി അമിത്‌ ഷായാണ് ഗവ. ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ അവതരിപ്പിച്ചത്‌.

ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‌ ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവന്നത്. ബിൽ അനുസരിച്ച്‌ മുഖ്യമന്ത്രി അധ്യക്ഷനായി രൂപവത്കരിക്കുന്ന നാഷണൽ ക്യാപിറ്റൽ സിവിൽ സർവിസസ് അതോറിറ്റിയാകും (എൻ.സി.സി എസ്‌.എ) നിയമനങ്ങൾ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. കേന്ദ്രം നിയമിക്കുന്ന ഡൽഹി ചീഫ്‌ സെക്രട്ടറി, പ്രിൻസിപ്പൽ ആഭ്യന്തര സെക്രട്ടറി എന്നിവരാണ്‌ മറ്റംഗങ്ങൾ.

ഭൂരിപക്ഷ തീരുമാനമാണ് നടപ്പാക്കുക. ബിൽ അനുസരിച്ച്‌ ഡൽഹി സർക്കാറിന്റെ വിവിധ ബോർഡുകൾ, കമീഷൻ തുടങ്ങിയവയുടെ ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്ന നിർണായക അധികാരങ്ങൾ ലെഫ്‌. ഗവർണർക്കാണ്‌. അതോറിറ്റി ശുപാർശ അംഗീകരിച്ചാകും ഇത്‌. ബിൽ കോടതി വിധി അട്ടിമറിക്കുന്നതും പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കുന്നതുമാണെന്ന്‌ പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.

മണിക്കൂറുകൾ നീണ്ട ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ലോക്സഭ ബിൽ പാസ്സാക്കിയത്. പിന്നാലെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി.

Tags:    
News Summary - Delhi Services Bill Passed In Lok Sabha, Opposition Walks Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.