അംബാല (ഹരിയാന): കർഷക സമരത്തിന്റെ ഭാഗമായ ‘ഡൽഹി ചലോ’ മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായി നാലുമാസത്തോളം ജയിലിൽ കഴിഞ്ഞ കർഷക പ്രവർത്തകൻ നവ്ദീപ് സിങ് മോചിതനായി.
ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് പഞ്ചാബ്-ഹരിയാന ഹൈകോടതി ജാമ്യം അനുവദിച്ചത്. കലാപം, കൊലപാതകശ്രമമുൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി 13 കേസുകളിലാണ് സിങ്ങിനെ ഹരിയാന പൊലീസ് പ്രതിയാക്കിയത്. ഇതിൽ ആറ് കേസുകളിൽ നേരത്തെ കുറ്റമുക്തനാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 13നായിരുന്നു ‘ഡൽഹി ചലോ’ മാർച്ച്. ഇദ്ദേഹത്തെ മാർച്ച് 28നാണ് അറസ്റ്റ്ചെയ്തത്.
അതേസമയം, ജയിൽ മോചിതനായ നവ്ദീപ് സിങ്ങിനെ സ്വീകരിക്കാൻ പഞ്ചാബിൽനിന്ന് അംബാലയിലേക്ക് പോയ കർഷക നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ശംഭു അതിർത്തിയിൽ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.