ന്യൂഡൽഹി: ലോക്സഭാതിരഞ്ഞെടു പ്പിലെ സീറ്റുവിഭജന ചർച്ച തുടങ്ങാൻ ‘ഇന്ത്യ’ മുന്നണി. ഈമാസം 19-ന് ഡൽഹിയിൽ 26 പ്രതിപക്ഷ പാർട്ടിനേതാക്കൾ സംബന്ധിക്കും. സീറ്റുവിഭജന ചർച്ച, ദേശീയതലത്തിൽ ഉന്നയിക്കേണ്ട പ്രശ്നങ്ങൾ, വിഷയങ്ങൾ, റാലികൾക്കും പൊതുയോഗ ങ്ങൾക്കും രൂപംനൽകൽ എന്നിവയാണ് മുഖ്യ അജൻഡ. മോദിക്കെതിരേ ‘ഞാനല്ല ഞങ്ങളാണ്’ എന്ന പ്രമേയത്തിലൂന്നിയാണ് ഇന്ത്യയുടെ ഭാവി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഉച്ച കഴിഞ്ഞ മൂന്നിനാണ് യോഗം ചേരുകയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
യോഗത്തിെൻറ തുടർച്ചയായി സീറ്റുവിഭജനത്തിന് പ്രാഥമികരൂപം നൽകാൻ ഏകോപനസമിതി ചേരും. മമതാ ബാനർജി, അഖിലേഷ് യാദവ്, നിതീഷ് കുമാർ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. പശ്ചിമബംഗാളിെൻറ ജി.എ സ്.ടി. കുടിശ്ശിക അടക്കമുള്ള വിഷയങ്ങളുന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മമത അനുവാദം ചോദിച്ചിരിക്കയാണ്. അതിനായി ഡൽഹിയിലെത്തുന്ന മമത 19-ന് യോഗത്തിൽ പങ്കെടുത്ത ശേഷമാകും മടങ്ങുക. പാർലമെൻറിലെ സഭാനേതാക്കളുടെ യോഗം തിങ്കളാഴ്ച യോഗവും ഖാർഗെ വിളിച്ചിട്ടുണ്ട്.
ജാതിസെൻസസ്, പഴയ പെൻഷൻ പദ്ധതി എന്നിവ ജനങ്ങൾ തിരസ്ക്കരിച്ചിട്ടില്ല എന്നാണ് ഹിന്ദി ഹൃദയഭൂവിലെ ചെറിയവ്യത്യാസത്തിലുള്ള തോൽവി വ്യക്തമാക്കുന്നതെന്നും അതിനാൽ, ഈ വിഷ യങ്ങളടക്കം ഉയർത്തിയാവും ലോക്സ ഭാതിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ സമീപകാല തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ ബദൽ അജണ്ട രൂപപ്പെടുത്തുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ യോഗത്തിന് ഏറെ പ്രസക്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.