പ്രണയാഭ്യാർഥന നിരസിച്ചു; 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊന്നു

ലഖ്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രണയാഭ്യാർഥന നിരസിച്ചതിന്‍റെ പേരിൽ യുവാവ് 20കാരിയെയും മാതാപിതാക്കളെയും വഴിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. റായ്ഗഞ്ച് സ്വദേശിയായ ഗാമ (42), ഭാര്യ സഞ്ജു നിഷാദ് (38), മകൾ പ്രീതി (20) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അലോക് പാസ്വാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു കുടുംബം.

താമസസ്ഥലം വിട്ട‍യുടൻ അലോകും സംഘവും ആയുധങ്ങൾ ഉപയോഗിച്ച് മൂവരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു. അലോകിനെ ചോദ്യം ചെയ്തുവരികയാണെന്നും ഗാമയുടെ മകളുമായി പ്രണയത്തിലാകാൻ അയാൾ ആഗ്രഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തന്‍റെ പ്രണയാഭ്യാർഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

എ.ഡി.ജി അഖിൽ കുമാർ, എസ്.എസ്.പി ഡോ. വിപിൻ ടാഡ, എസ്.പി കൃഷ്ണകുമാർ വിഷ്‌ണോയി, സി.ഒ കാന്റ് ശ്യാംദേവ് എന്നിവരോടൊപ്പം ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Tags:    
News Summary - Gorakhpur: Three members of family killed with sharp-edged weapon while going to attend marriage function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.